Loading ...

Home Europe

കൊളോണ്‍ കേരള സമാജത്തിന്‌ പുതിയ സാരഥികള്‍ ; ജോസ്‌ പുതുശേരി വീണ്ടും പ്രസിഡന്റ്‌

കൊളോണ്‍: ജര്‍മനിയിലെ ഏറ്റവും വലിയ മലയാളി സമാജമായ കൊളോണ്‍ കേരള സമാജത്തിന്റെ 2015 ലെ വാര്‍ഷിക സമ്മേളനവും 2015-17 ലേക്കുള്ള പൊതുതെരഞ്ഞെടുപ്പും കൊളോണില്‍ നടത്തി. പ്രസിഡന്റ്‌ ജോസ്‌ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡേവിസ്‌ വടക്കുംചേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷീബ കല്ലറയ്‌ക്കല്‍ കണക്കും അവതരിപ്പിച്ചു. ഓഡിറ്റര്‍മാരായ ജോസഫ്‌ കളപ്പുരയ്‌ക്കല്‍, ജോസ്‌ നെടുങ്ങാട്‌ എന്നിവരുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പൊതുചര്‍ച്ചയ്‌ക്കു ശേഷം റിപ്പോര്‍ട്ടും കണക്കും പാസാക്കി. ജനറല്‍ സെക്രട്ടറി ഡേവിസ്‌ നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍, മലയാളി ജര്‍മന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയ്‌ക്കും ഉല്ലാസത്തിനും സംയുക്‌തമായ കൂട്ടായ്‌മയ്‌ക്കും വഴിതെളിച്ചുവെന്ന്‌ ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞത്‌ സമാജത്തിന്റെ കെട്ടുറപ്പിനുള്ള സമ്മതപത്രമായി.പൊതുയോഗം തെരഞ്ഞെടുത്ത മുഖ്യവരണാധികാരി ജേക്കബ്‌ ഫ്രാന്‍സിസ്‌ കാഞ്ഞൂപ്പറമ്പില്‍, സഹായികളായി ജോണ്‍സണ്‍ അരീക്കാട്ട്‌, ജോസ്‌ കല്ലറയ്‌ക്കല്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. ജോസ്‌ പുതുശ്ശേരി പതിനൊന്നാം തവണയും പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ്‌ വടക്കുംചേരിയും, ട്രഷററായി ഷീബ കല്ലറയ്‌ക്കലും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഭരണസമിതി അംഗങ്ങളായി സെബാസ്‌റ്റ്യന്‍ കോയിക്കര (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത്‌ (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തതിനൊപ്പം ജോസ്‌ നെടുങ്ങാട്‌(സെക്രട്ടറി)നെയും, ബേബിച്ചന്‍ കാലേത്തുംമുറിയില്‍, ജേക്കബ്‌ ഫ്രാന്‍സിസ്‌ എന്നിവരെ ഓഡിറ്റര്‍മാരായും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പിന്‌ ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു.സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്‌തികളെ പുതിയ ഭരണസമിതിയില്‍ ലഭിച്ചത്‌ സമാജത്തിന്റെ വളര്‍ച്ചയ്‌ക്ക് ഉപകരിയ്‌ക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ ഉയര്‍ന്ന അംഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അടുത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ചചെയ്‌തു തീരുമാനിയ്‌ക്കുമെന്ന്‌ കമ്മറ്റി അറിയിച്ചു.
വാര്‍ത്ത അയച്ചത്‌ : ജോസ്‌ കുമ്പിളുവേലില്‍

Related News