Loading ...

Home Gulf

ഉത്സവലഹരിയില്‍ ദേശീയ കായികദിനാഘോഷം: ആഘോഷമായി ആവേശക്കുതിപ്പ്

ദോഹ: ഓടിയും ചാടിയും പന്ത് തട്ടിയും സൈക്കിളിലേറിയും ദിവസം മുഴുവനായി രാജ്യം കായികക്കുതിപ്പുകള്‍ക്ക് വേണ്ടി മാറ്റിവെച്ചപ്പോള്‍ മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കാന്‍ ഇരച്ചെത്തിയത് പതിനായിരങ്ങള്‍. സംഘടിച്ചും സന്തോഷം പകര്‍ന്നും ജനം കായികവിനോദങ്ങള്‍ക്കായി ഒഴുകിയെത്തിയപ്പോള്‍ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ വലിയൊരു കളിമൈതാനമായി മാറി. രാജ്യത്തെ ഒമ്ബതാമത് ദേശീയ കായിക ദിനാഘോഷം ഉത്സവമാക്കി മാറ്റിയാണ് സ്വദേശികളും താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെട്ട ഖത്തറിലെ കായികസമൂഹം രാജ്യത്ത് പുതുചരിതമെഴുതിച്ചേര്‍ത്തത്. രാജ്യത്തുടനീളം രൂപംകൊണ്ട നൂറുകണക്കിന് സ്പോര്‍ട്സ് സെന്‍ററുകളിലേക്ക് ആയിരങ്ങളായിരുന്നു ഇരച്ചെത്തിയത്. കൃത്യതയാര്‍ന്ന വ്യായാമത്തിലേക്കും അതുവഴി ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ഖത്തരികള്‍ ചുവടുവെച്ചപ്പോള്‍, ആരോഗ്യസംരക്ഷണത്തിന് കൈവന്ന അപൂര്‍വ അവസരം ഫലപ്രദമായി വിനിയോഗിക്കാനുള്ള തിരക്കിലായിരുന്നു താമസക്കാരും സന്ദര്‍ശകരുമുള്‍പ്പെട്ട ഖത്തറിലെ പ്രവാസി ലോകവും വിവിധ കൂട്ടായ്മകളും. ദോഹ കോര്‍ണിഷ് ഉള്‍പ്പെടെയുള്ള വിസ്തൃതമായ സ്ഥലങ്ങളെല്ലാം മത്സരട്രാക്കുകളായി മാറിയപ്പോള്‍, ഖത്തറിലെ പാര്‍ക്കുകളും ഉല്ലാസ കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളോടനുബന്ധിച്ച കേന്ദ്രങ്ങളും വിവിധ ഗെയിംസുകളുടെ കോര്‍ട്ടുകളായി പരിണമിച്ചു. കായിക ദിനാഘോഷത്തെ ആവേശപൂര്‍വം വരവേല്‍ക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അവര്‍ക്കൊപ്പം ചേര്‍ന്ന് നടക്കാനെത്തിയത് ആഹ്ലാദത്തിന് വഴിയൊരുക്കി. കുട്ടികള്‍ക്കൊപ്പം കൂട്ടം കൂടി നടന്നും അവരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും കായിക പരിശീലനങ്ങള്‍ക്കെത്തിയ കുട്ടിക്കൂട്ടത്തെ അഭിനന്ദിച്ചുമാണ് അമീര്‍ വ്യായാമം അവസാനിപ്പിച്ച്‌ മടങ്ങിയത്. പിതാവ് അമീറും കായിക ദിനാഘോഷത്തില്‍ പങ്കാളിയായി. അല്‍ ശഖബില്‍ നടന്ന കായിക ദിനാഘോഷത്തിലാണ് പിതാവ് അമീര്‍ പങ്കെടുത്തത്. അറേബ്യന്‍ അശ്വ പ്രദര്‍ശത്തിനും പിതാവ് അമീര്‍ സാക്ഷിയായി. വിദ്യാഭ്യാസ, ആഭ്യന്തര, പൊതുജന ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ മുഴുവന്‍ മന്ത്രാലയങ്ങളും വൈവിധ്യങ്ങളാര്‍ന്ന കായിക പരിപാടികളും ഇവന്‍റുകളും സംഘടിപ്പിച്ചാണ് കായികദിനാഘോഷം നടത്തിയത്. ലുസൈല്‍, ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്, അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ്, അല്‍ സാദ് സ്പോര്‍ട്സ് ക്ലബ് തുടങ്ങിയ വേദികളിലും കായിക വിസ്മയങ്ങള്‍ ഒരുക്കി.

Related News