Loading ...

Home health

സമീപകാലത്ത് വ്യാപകമാകുന്നത് ജീവികളില്‍നിന്ന് പകരുന്ന രോഗങ്ങള്‍

കൊച്ചി: മാരക ജന്തുജന്യരോഗങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നത് നിയന്ത്രിക്കാന്‍, നിരന്തര രോഗനിരീക്ഷണവും 'ഏകാരോഗ്യ' സമീപനവും ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഡെങ്കിപ്പനി കേരളത്തെ പിടിച്ചുലച്ചപ്പോള്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് നിപ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോഴും ഈ ആവശ്യം ഉയര്‍ന്നു. എന്നാല്‍, അന്നൊന്നും ഈ ആവശ്യത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഇപ്പോള്‍ കൊറോണ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആവശ്യം വീണ്ടും പ്രസക്തമാവുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് പി.കെ. ശ്രീമതി ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് (എന്‍.സി.ഡി.സി) സമാനമായി പകര്‍ച്ചവ്യാധി പ്രതിരോധവും സാംക്രമിക രോഗ നിയന്ത്രണവും ലക്ഷ്യമിട്ട് ഒരു സ്ഥാപനം തുടങ്ങാന്‍ തലസ്ഥാനത്ത് സ്ഥലം കണ്ടെത്തിയെങ്കിലും അതും വിസ്മൃതിയിലായി. സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപകമാകുന്നത് ജീവികളില്‍ നിന്ന് പകരുന്ന രോഗങ്ങളാണ്. മനുഷ്യരില്‍ മാത്രം ഒതുങ്ങുന്ന മരുന്നും നിയന്ത്രണങ്ങള്‍ കൊണ്ടും ഇവ തുടച്ചുനീക്കാന്‍ കഴിയില്ല. അതിനാല്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 'വണ്‍ ഹെല്‍ത്ത്' (one health) അഥവാ ഏകാരോഗ്യ സമീപനം വേണമെന്നാണ് പ്രധാന ആവശ്യം. അതിന് ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കൃഷി വകുപ്പ്, വനം-പരിസ്ഥിതി വകുപ്പുകള്‍ എന്നിവയുടെ സംയുക്ത ഇടപെടലുകള്‍ അനിവാര്യമാണ്. മണ്ണിന്‍റെയും മനുഷ്യന്‍റെയും ജന്തുജാലങ്ങളുടെയും ആരോഗ്യം ഒരുപോലെ ഉറപ്പാക്കിയാല്‍ മാത്രമേ പുതിയ രോഗങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാകാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗത്തെ നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ വാഹകരായ ജീവജാലങ്ങളില്‍ നിന്ന് രോഗാണുക്കളെ തുടച്ചുനീക്കണം. അത് ആരോഗ്യവകുപ്പിന് മാത്രം സാധിക്കില്ല. മൃഗസംരക്ഷണ വകുപ്പിന്‍റെ ഇടപെടല്‍ അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്‌.ഒ), നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍.സി.ഡി.സി) ഈ നിര്‍ദേശം ശക്തമായി മുന്നോട്ടുവെയ്ക്കുന്നു. അത്തരത്തില്‍ ഏകോപനപരമായി ചികിത്സയും ഗവേഷണവും മരുന്നുകളുടെയും വാക്സിനുകളുടെയും കണ്ടെത്തലുകളും നടത്തണമെന്നാണ് ആവശ്യം.

എട്ടില്‍ ഏഴും മാരക ജന്തുജന്യരോഗം അതിജാഗ്രത പുലര്‍ത്തേണ്ട എട്ടുരോഗത്തിന്‍റെ പട്ടികയില്‍ ഏഴും ജന്തുജന്യരോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങളാണിവയെന്നാണ് ഡബ്ല്യു.എച്ച്‌.ഒ വെളിപ്പെടുത്തിയത്. ക്രിമിയന്‍ കോംഗോ ഹെമറാജിക് ഫീവര്‍, എബോള വൈറസ്, മാര്‍ബര്‍ഗ് വൈറസ്, ലാസ ഫീവര്‍, സാര്‍സ്‌, മെര്‍സ് കൊറോണ വൈറസ്, നിപ, ഹെനിപ, റിഫ്റ്റ് വാലി ഫീവര്‍, സിക കൂടാതെ രോഗ കാരണമെന്തെന്ന് കണ്ടെത്താത്തതും എന്നാല്‍, ലോകവ്യാപകമായി അതിശക്തമായി പടര്‍ന്നുപിടിക്കാന്‍ ഇടയുള്ളതുമായ ഡിസീസ് എക്സ് തുടങ്ങിയവയായിരുന്നു പട്ടികയില്‍. കേരളത്തെ പിടിച്ചുലച്ച നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചതോടെയാണ് വവ്വാലുകളിലെ അപകടം ബോധ്യമായത്. പഴങ്ങള്‍ ഭക്ഷിക്കുന്ന 36 വവ്വാലുകളുടെ പരിശോധനയില്‍ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും എങ്ങനെ പുതിയ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് മലേഷ്യയിലെ നിപ ബാധ. വവ്വാലുകളില്‍ നിന്ന്‌ പന്നികളിലേക്കും പന്നികളില്‍ നിന്ന്‌ പന്നിക്കര്‍ഷകരിലേക്കും രോഗം പകരുകയായിരുന്നു.

Related News