Loading ...

Home sports

ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി, ന്യൂസീലന്‍ഡ് 22 റണ്‍സിന് ജയിച്ചു

ഹാമില്‍ട്ടണ്‍:ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 22 റണ്‍സിന്റെ തോല്‍വി. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് നിര തോല്‍വി സമ്മതിച്ചു. അര്‍ധ സെഞ്ചുറികളോടെ ശ്രേയസ് അയ്യരും(52) രവീന്ദ്ര ജഡേജയും%%) മാത്രമാണ് പിടിച്ചു നിന്നത്. സെയ്‌നി 45 റണ്‍സെടുത്തു.കെ.എല്‍ രാഹുല്‍ നാലു റണ്‍സിനും കേദാര്‍ ജാദവ് ഒമ്ബതു റണ്‍സിനും പുറത്തായി. ഠാക്കൂര്‍ 18 റണ്‍സെടുത്തപ്പോള്‍ ചാഹല്‍ 10 രണ്‍സെടുത്തു. ബൂംറ റണ്‍സ1ന്നുമെടുക്കാതെ പുറത്താവാതെ നിന്നു.21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടു. à´®àµ‚ന്നു റണ്‍സെടുത്ത മായങ്കിനെ ബെന്നെറ്റ് പുറത്താക്കി. പിന്നലെ 24 റണ്‍സെടുത്ത പൃഥ്വി ഷായെ ജാമിസണും പുറത്താക്കി. ജാമിസണ്‍ന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്.വിരാട് കോലി 15 റണ്‍സിന് പുറത്തായപ്പോള്‍ കെ.എല്‍ രാഹുലിനും അധികം ആയുസുണ്ടായിരുന്നില്ല. എട്ടു പന്തില്‍ നാല് റണ്‍സായിരുന്നു സമ്ബാദ്യം. കേദര്‍ ജാദവ് ഒമ്ബത് റണ്‍സിന് പുറത്തായി. അടുത്തത് ശ്രേയസ് അയ്യരുടെ ഊഴമായിരുന്നു. 57 പന്തില്‍ ഏഴു ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്ത ശ്രേയസിനെ ബെന്നെറ്റ് പുറത്താക്കി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് അടിച്ചു. എട്ടു വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസീലന്‍ഡിനെ റോസ് ടെയലര്‍ രക്ഷിക്കുകയായിരുന്നു. ഒമ്ബതാം വിക്കറ്റില്‍ ആറടി എട്ടിഞ്ചുകാരനായ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ചായിരുന്നു ടെയ്‌ലറുടെ രക്ഷാപ്രവര്‍ത്തനം.അരങ്ങേറ്റ താരത്തിന്റെ ആശങ്കകളില്ലാതെ ജാമിസണ്‍ ടെയ്ലര്‍ക്ക് പിന്തുണ നല്‍കി. ഇരുവരും ഒമ്ബതാം വിക്കറ്റില്‍ പുറത്താകാതെ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടെയ്ലര്‍ 74 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 73 റണ്‍സ് നേടിയപ്പോള്‍ ജാമിസണ്‍ ഒരു ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 24 പന്തില്‍ 25 റണ്‍സ് അടിച്ചെടുത്തു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 142 റണ്‍സെടുത്തിരുന്ന ആതിഥേയര്‍ പിന്നീട് 55 റണ്‍സിനിടയില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

Related News