Loading ...

Home Education

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ വകയിരുത്തിയെന്ന് മന്ത്രി തോമസ് ഐസക്ക് . ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടിയും കെ.സി.എച്ച്‌.ആറിന് ഒമ്ബത് കോടിയും അസാപ്പിന് അമ്ബതുകോടിയും അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു . കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി അനുവദിച്ചു . ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ നവീകരിക്കുമെന്നു പറഞ്ഞ അദ്ദേഹം മാര്‍ച്ച്‌ മാസത്തോടെ കോളജുകളില്‍ 1000ത്തോളം അധ്യാപക തസ്തികകള്‍ തുടങ്ങുമെന്നും അറിയിച്ചു . ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ 60 കോഴ്സുകള്‍ അനുവദിക്കും. ന്യൂജനറേഷന്‍ ഇന്റര്‍ഡിസിപ്ലിനറി കോഴ്‌സുകളാണ് തുടങ്ങുന്നത് . കോഴ്‌സുകള്‍ ലഭിക്കണമെങ്കില്‍ കോളേജിന് നാക് അക്രഡിറ്റേഷന്‍ എ പ്ലസ് ഗ്രേഡ് ഉണ്ടാകണം. ഇതില്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവ് ഉണ്ടായിരിക്കും . പുതുതായി ആരംഭിച്ച പട്ടിക വിഭാഗം ട്രസ്റ്റുകളുടെ കോളേജുകള്‍ക്ക് മാത്രമേ ഇളവുണ്ടാകൂ. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാര്‍ വ്യവസ്ഥയില്‍ കോഴ്‌സുകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു .

Related News