Loading ...

Home Europe

ബ്രെക്സിറ്റിന്‍റെ പേരില്‍ ബന്ധം മുറിക്കരുതെന്നു മക്രോണ്‍

പാരീസ്: നിയമപരമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തായെങ്കിലും ബ്രിട്ടനും യൂറോപ്പും തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ വിച്ഛേദിക്കാനാവില്ലെന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍.ഇംഗ്ളീഷ് ചാനലിന് നമ്മുടെ ഭാഗധേയങ്ങളെ വേര്‍തിരിക്കാനായില്ല.
ബ്രെക്സിറ്റിനും അതു സാധിക്കില്ല- "പ്രിയ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ക്ക്" അയച്ച കത്തില്‍ മക്രോണ്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ താന്‍ ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനത പ്രകടിപ്പിച്ച അസാമാന്യ ധീരത മുന്‍നിര്‍ത്തി ലണ്ടന് ഫ്രഞ്ച് ബഹുമതിയായ ലീജിയന്‍ ഡി ഓണര്‍ സമ്മാനിക്കാനാണ് താന്‍ വരുന്നതെന്നും മക്രോണ്‍ പറഞ്ഞു.
                47വര്‍ഷത്തെ ബന്ധം വെട്ടിമുറിച്ച്‌ വെള്ളിയാഴ്ച രാത്രി 11ന് ബ്രിട്ടന്‍ ഇയുവില്‍ നിന്നു പുറത്തുകടന്നത്(ബ്രെക്സിറ്റ്) ബ്രിട്ടനിലും യൂറോപ്പിലും സമ്മിശ്ര പ്രതികരണമുണ്ടാക്കി. ബ്രിട്ടനില്‍ ആഘോഷവും പ്രതിഷേധവും അരങ്ങേറി. ഹിതപരിശോധനയില്‍ 48ശതമാനം പേര്‍ ബ്രെക്സിറ്റിനെ എതിര്‍ത്തിരുന്നു. ബ്രെക്സിറ്റ് പുതുയുഗപ്പിറവിയാണെന്നും എല്ലാവരും ഭിന്നത മറന്ന് ഒരുമിച്ചു നീങ്ങണെന്നും പ്രധാനമന്ത്രി ജോണ്‍സന്‍ പറഞ്ഞു.

Related News