Loading ...

Home Gulf

മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം

ദോഹ: തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറ കൗണ്‍സിലിെന്‍റ നിയമനിയമനിര്‍മാണ കാര്യ സമിതി അംഗീകാരം നല്‍കി. ശിപാര്‍ശകള്‍ ശൂറ കൗണ്‍സിലിന് സമര്‍പ്പിച്ചു. നാസര്‍ ബിന്‍ റാഷിദ് അല്‍ കാബിയുടെ അധ്യക്ഷതയിലുള്ള സമിതി കരട് നിയമത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കി. സമിതി യോഗത്തില്‍ ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉസ്മാന്‍ ഫഖ്റൂവും തൊഴില്‍ കാര്യ അസിസ്്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ ഉബൈദിയും പങ്കെടുത്തു. റെയില്‍വേ കരട് നിയമത്തിനും അംഗീകാരം നല്‍കിയ ശൂറ കൗണ്‍സില്‍ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദി‍െന്‍റ അധ്യക്ഷതയില്‍ നടന്ന പ്രതിവാര യോഗത്തില്‍ കരട് നിയമത്തെക്കുറിച്ചുള്ള സേവനങ്ങളും പൊതു യൂട്ടിലിറ്റി കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്തു. കരട് നിയമത്തില്‍ 36 ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു, അതനുസരിച്ച്‌ ഗതാഗത, ആശയവിനിമയ മന്ത്രാലയത്തിെന്‍റയും ഖത്തര്‍ റെയില്‍ മന്ത്രാലയത്തിെന്‍റയും പ്രവര്‍ത്തനങ്ങളും നിബന്ധനകളുമാണ് നിര്‍വചിക്കപ്പെടുന്നത്. രാജ്യത്തെ റെയില്‍വേയുടെ സാങ്കേതികവും ഭരണപരവുമായ വശങ്ങള്‍ സംബന്ധിച്ചും റെയില്‍വേയുടെ പ്രവര്‍ത്തനവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കരട് നിയമത്തിലുണ്ട്.

Related News