Loading ...

Home Kerala

ഭൂപതിവ് ചട്ടം ഭേദഗതി: നടപടികള്‍ മരവിപ്പിച്ചു; നിര്‍മാണ നിയന്ത്രണം തുടരും

തൊടുപുഴ: വാണിജ്യ ആവശ്യങ്ങള്‍ക്കുകൂടി ഭൂമി ഉപയോഗിക്കാന്‍ കഴിയുംവിധം 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടന്ന നീക്കം മരവിക്കുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെ തുടര്‍ന്ന് മാസങ്ങളായി തുടരുന്ന നിര്‍മാണ സ്തംഭനം കണക്കിലെടുത്ത് സര്‍വകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു ചട്ടഭേദഗതി നീക്കം. എന്നാല്‍, ഹൈകോടതിയിലടക്കം ഭൂമി സംബന്ധമായ കേസുകളുള്ളത് തീര്‍പ്പാകുന്ന മുറക്ക് മതി തുടര്‍നീക്കങ്ങളെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഡിസംബര്‍ 18ലെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമെടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോകലാണിത്. ഇടുക്കിയിലെ ഭൂമി സംബന്ധിച്ച കേസുകള്‍ കോടതിയിലായതിനാല്‍ പുതിയ തീരുമാനങ്ങളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ്    റവന്യൂമന്ത്രിക്ക്.
                  1964ലെ ഭൂപതിവ് ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. à´ˆ  നിയമം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച്‌ ഇറക്കിയ 22.08.2019ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ  പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വീടും കൃഷിയും ഒഴികെ നിര്‍മിതികള്‍ മുഴുവന്‍ മുള്‍മുനയിലാകുകയായിരുന്നു. പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കി റവന്യൂ വകുപ്പില്‍നിന്ന് നിരാക്ഷേപപത്രം ലഭ്യമാക്കി മാത്രമേ ഇപ്പോള്‍ നിര്‍മാണം സാധ്യമാകൂ. നിര്‍മാണം തീര്‍ത്തും നടക്കില്ലെന്ന സ്ഥിതിയാണ് ഇതുണ്ടാക്കിയിട്ടുള്ളത്.നിര്‍മാണ നിരോധന വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. സംസ്ഥാനത്ത് മറ്റൊരു ജില്ലക്കും ബാധകമാകാത്ത നിയമം ഇടുക്കിയില്‍ അടിച്ചേല്‍പിക്കുന്നെന്നാണ് ആരോപണം.



Related News