Loading ...

Home Gulf

ഹൃദയം കവരും പ്രദര്‍ശനങ്ങള്‍, രാജ്യാന്തര കലാകാരന്മാര്‍

ഷാര്‍ജ: ലോകമെമ്പാടും സഞ്ചരിക്കുന്ന ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ മിഡിലീസ്റ്റിലെ ആദ്യ പതിപ്പ് ആഘോഷിക്കുകയാണ് ഷാര്‍ജ. പ്രേക്ഷകരുടെ മനം കവരുന്ന തിയറ്റര്‍ പ്രദര്‍ശനങ്ങളും തെരുവ് സര്‍ക്കസുകളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉത്സവപ്രതീതിയാണ് പകരുന്നത്. സഞ്ചാരികളുടെയും യു.എ.ഇ നിവാസികളുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളായ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ നൂര്‍ ഐലന്‍ഡ്, ഫ്ലാഗ് ഐലന്‍ഡ് എന്നിവിടങ്ങളിലായാണ് ഫ്രിഞ്ച് ഉത്സവം അരങ്ങു തകര്‍ക്കുന്നത്. ജനപങ്കാളിത്തം കൊണ്ടും അവതരണരീതി കൊണ്ടും സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് പുതിയ നിറം പകരുന്ന ഫ്രിഞ്ച് ഫെസ്റ്റിവല്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തരായ കലാകാരന്‍മാരുടെ പങ്കാളിത്തം കൊണ്ടും പ്രദര്‍ശനങ്ങളിലെ പ്രമേയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഒരാളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള സോപ് കുമിളകള്‍ ആലോചിച്ചു നോക്കൂ. ഇങ്ങനെ അസാധ്യമെന്നു തോന്നുന്ന വിധത്തിലുള്ള കലാപ്രദര്‍ശനവുമായെത്തിയ 'മാക്‌സ്‌വെല്‍- ദി ബബിളിയോളജിസ്റ്റ്', 'പോപ് ബബിള്‍ മാന്‍' എന്നിവര്‍ കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവരെ ഒരുപോലെ വിസ്മയിപ്പിക്കുന്നു. കാണികളുടെ മനസ്സ് വായിച്ചും കടലാസ് നോട്ടുകളാക്കിയും കാണികളെ കൈയിലെടുക്കാന്‍ കാനഡയില്‍നിന്നെത്തിയ ബില്ലി കിഡ്, ബലൂണുകള്‍ കൊണ്ട് ചിരിയും വിസ്മയവുമൊരുക്കുന്ന ഇറ്റാലിയന്‍ കലാകാരന്‍ ഒട്ടോ ബോസോട്ടോ, ഫ്രീ സ്റ്റൈല്‍ ഫുട്ബാള്‍ മികവുമായി പന്തടക്കത്തിന്റെ  പ്രദര്‍ശനമൊരുക്കുന്ന മെന്‍ചോ സോസ, കൈയടക്കത്തിറന്റെയും സൂക്ഷ്മതയുടെയും പാഠങ്ങള്‍ ചിരിയിലൂടെ പങ്കുവെക്കുന്ന ലോകസഞ്ചാരി കൂടിയായ വെനിേസ്വലക്കാരന്‍ കാറ്റായ സാന്‍റോസ് തുടങ്ങി രാജ്യാന്തരതലത്തില്‍ പ്രശസ്തരായ അഭ്യാസികള്‍ അല്‍ ഖസ്ബയിലെയും അല്‍ മജാസിലെയും സൗജന്യ പ്രദര്‍ശന വേദികളിലുണ്ട്.
                           അല്‍ ഖസ്ബയിലെയും അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെയും തെരുവുപ്രദര്‍ശന വേദികളിലും തിയറ്ററുകളിലും ഒരുപോലെ ഫ്രിഞ്ച് കലാപ്രദര്‍ശനങ്ങളുണ്ട്. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11 വരെ നിശ്ചിത ഇടവേളകളില്‍ ക്രമീകരിച്ചിരിക്കുന്ന തെരുവുപ്രദര്‍ശനങ്ങള്‍ സൗജന്യമായി ആസ്വദിക്കാം, കാമറയില്‍ പകര്‍ത്താം. വൈവിധ്യമാര്‍ന്ന 30ഓളം കലാപ്രദര്‍ശനങ്ങളാണ് ഇങ്ങനെയൊരുക്കിയിരിക്കുന്നത്. ജനുവരി 16ന് ആരംഭിച്ച ഫ്രിഞ്ച് ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്.
തിയറ്റര്‍ പ്രദര്‍ശനങ്ങള്‍ക്ക് അവിടെ വെച്ചോ വെബ്സൈറ്റ് മുഖാന്തരമോ ടിക്കറ്റ് എടുക്കാം. അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് എന്നിവിടങ്ങളിലെ പ്രത്യേകം സജ്ജമാക്കിയ തിയറ്ററുകളില്‍ വിവിധ സമയക്രമങ്ങളിലായി 35 പ്രദര്‍ശനങ്ങളുണ്ട്. 35 മുതല്‍ 50 ദിര്‍ഹം വരെയാണ് നിരക്ക്. കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. അല്‍ നൂര്‍ ഐലന്‍ഡിലെ പ്രവേശന ടിക്കറ്റിനോടൊപ്പം പ്രദര്‍ശനങ്ങള്‍ സൗജന്യമായി ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sharjahfringe.com വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 065560777 നമ്ബറില്‍ വിളിക്കുകയോ ചെയ്യാം.

Dailyhunt





Related News