Loading ...

Home Kerala

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്: പിഴ 1.20 കോടി; മരണനിരക്ക് 18 ശതമാനം കുറഞ്ഞു

കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തിയതിന് പിന്നാലെ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുകകൂടി ചെയ്തതോടെ സംസ്ഥാനത്ത്     റോഡപകട മരണങ്ങള്‍ കുറയുന്നു. ഡിസംബര്‍ ഒന്ന് മുതലാണ്  ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടി നിര്‍ബന്ധമാക്കി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും പരിശോധന കര്‍ശനമാക്കിയത്. ആദ്യദിവസം ബോധവത്കരണമായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ പിഴ ഈടാക്കി. ഇത് റോഡപകടങ്ങളിലെ മരണ നിരക്ക് കുറയാന്‍ സഹായിച്ചതായി മോട്ടോര്‍ വാഹനവകുപ്പിന്റെ  ഡിസംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹെല്‍മറ്റില്ലെങ്കില്‍ 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 1000. രണ്ട് പേര്‍ക്കും ഹെല്‍മറ്റില്ലെങ്കില്‍ രണ്ട് നിയമലംഘനമാണ്. നിയമലംഘകരില്‍നിന്ന് പിഴ ഈടാക്കാന്‍ സംസ്ഥാനത്തെ 85 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ക്കും ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിയമലംഘനം തടയാന്‍ ഹൈവേകളില്‍ 240 ഹൈസ്പീഡ് കാമറകളുടെ സേവനവും ഉറപ്പാക്കി. ഡിസംബര്‍ രണ്ട് മുതല്‍ 26 വരെ ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് പരിശോധനകളിലൂടെ 16,996 പേരില്‍നിന്നായി 1,20,22,551 രൂപ പിഴ ഈടാക്കി. ഇതില്‍ 7,362 പേര്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരാണ്. കോണ്‍ട്രാക്ട്  കാര്യേജുകളുടെ നിയമലംഘനവും ഇതില്‍പ്പെടും. 2018 ഡിസംബറില്‍ 436 പേരാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത്. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ ഇത് 354 ആയിരുന്നു. 18.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2018 നവംബറില്‍ റോഡപകടമരണം 352 ആയിരുന്നെങ്കില്‍ കഴിഞ്ഞ നവംബറില്‍ 320 ആയി താഴ്ന്നു. ഒമ്ബത് ശതമാനമാണ് കുറവ്. ജൂലൈയും ആഗസ്റ്റും ഒഴികെ മറ്റെല്ലാ മാസങ്ങളിലും മരണം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വളരെ കൂടുതലായിരുന്നു. പിഴ ഉയര്‍ന്നതും നിയമലംഘനം തടയാന്‍ പരിശോധന കര്‍ശനമാക്കിയതുമാണ് മരണനിരക്ക് കുറയാന്‍ സഹായിച്ചതെന്ന് ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. മദ്യപിച്ചും ലൈസന്‍സില്ലാതെയും വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴതന്നെയാണ് സംസ്ഥാനത്ത്  ഈടാക്കുന്നത്. ഭൂരിഭാഗം വാഹനാപകടങ്ങളുടെയും മുഖ്യ കാരണവും ഇവയാണ്. ട്രാഫിക് നിയമലംഘനങ്ങള്‍: പുതിയ പിഴത്തുക ഈടാക്കിത്തുടങ്ങി തിരുവനന്തപുരം: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം കോടതികള്‍ പിഴത്തുക ഈടാക്കി തുടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതികളുടെയാണ് പുതിയ നിയമ നടപടികള്‍. മദ്യപിച്ച്‌ വാഹനം ഓടിക്കുക, ലൈസന്‍സ് കൈവശം വെക്കാതിരിക്കുക, ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങള്‍ക്കാണ് 'ഭീമമായ' തുക ഈടാക്കിയത്. അദാലത്തുകളിലും തുക ഈടാക്കി എന്നത് ശ്രദ്ധേയമാണ്. സാധാരണ അദാലത്തുകളില്‍ കൂടുതല്‍ തുക ഈടാക്കാറില്ല.
മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ദിവസവും നൂറുകണക്കിന് കേസുകളാണ് വഞ്ചിയൂര്‍ കോടതിയില്‍ കൈകാര്യം ചെയ്യുന്നത്.






Related News