Loading ...

Home Kerala

ഡിജിറ്റല്‍ ഇടപാട് വഴിയും തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഡിജിറ്റല്‍ പേമെന്റ്  വഴി പണം മുന്‍കൂറായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ വ്യാപകം. à´’ട്ടേറെ  വ്യാപാരികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുന്നതായാണ് പൊലീസിന്റെയും സാങ്കേതികവിദഗ്ധരുടെയും വിലയിരുത്തല്‍. à´ˆ  സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കരുതലോടെ  കൈകാര്യം ചെയ്താല്‍ à´ˆ തട്ടിപ്പുകളില്‍നിന്ന്    
രക്ഷപ്പെടാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. യു.പി.ഐ  പിന്‍ വഴിയാണ് à´ˆ  തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
  1. ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന്‍ രഹസ്യമായി സൂക്ഷിക്കുക
  2. എ.ടി.എം പിന്‍ പോലെതന്നെ യു.പി.ഐ പിന്‍ നമ്പറും ആരുമായും പങ്കിടാതിരിക്കുക
  3. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായി പോലുമോ ഇത് കൈമാറരുത്
  4. സാധനങ്ങള്‍ വാങ്ങാന്‍ യു.പി.ഐ ഉപയോഗിക്കുമ്പോള്‍ ഫോണിലേക്ക് കലക്‌ട് റിക്വസ്റ്റ് വരും. അത് അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവൂ. നിങ്ങളുടെ അംഗീകാരമില്ലാതെ യു.പി.ഐ വഴി പണമിടപാട് നടത്താനാവില്ല
  5. കലക്റ്റ് റിക്വസ്റ്റ് വരുമ്പോള്‍ വ്യക്തമായി പരിശോധിച്ച്‌ സ്വന്തം ഇടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അംഗീകാരം നല്‍കുക
  6. പണം ലഭിക്കാന്‍ യു.പി.ഐ പിന്‍ നല്‍കേണ്ടതില്ല. യു.പി.ഐ പിന്‍ നല്‍കുന്നു എന്നതിനര്‍ഥം ആര്‍ക്കെങ്കിലും പണം നല്‍കുന്നു എന്നാണ്
  7. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക
  8. ഹാനികരമായ ആപ്പുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടാനിടയാകും
  9. വിശ്വാസയോഗ്യമായ ആപ്പുകളില്‍ പണം അടക്കുമ്പോള്‍ മാത്രമേ യു.പി.ഐ പിന്‍ നല്‍കാവൂ
  10. ലിങ്കുകളില്‍നിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും യു.പി.ഐ പിന്‍ പങ്കിടുമ്ബോള്‍ ജാഗ്രത പുലര്‍ത്തുക
  11. അപരിചിതര്‍ അയക്കുന്ന കലക്റ്റ് റിക്വസ്റ്റ് നിരസിക്കുക
  12. റിക്വസ്റ്റ് അയക്കുന്നയാളെ പരിചയമില്ലെങ്കില്‍ അവരയക്കുന്ന അഭ്യര്‍ഥന നിരസിക്കുക
  13. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പേമെന്റ് ആപ് മാത്രം ഉപയോഗിക്കുക
  14. ഇന്‍റര്‍നെറ്റില്‍ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകള്‍ ഉപയോഗിക്കരുത്. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.


















Related News