Loading ...

Home International

ആശങ്കയുയര്‍ത്തി മരുന്നോ ചികിത്സയോ ഇല്ലാത്ത പുതിയ കൊറോണ വൈറസ് ; ലോകമെങ്ങും പടരാന്‍ സാധ്യത കല്പിച്ച്‌ ശാത്രലോകം

വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന വൈറസുകള്‍ പലവിധത്തില്‍ കാണുവാന്‍ സാധിച്ചിട്ടുണ്ട്. പലപ്പോഴും അവയില്‍ പലതും മനുഷ്യനെ തുടച്ചുനീക്കാന്‍ കഴിവുള്ളതും അതുപോലെ തന്നെ വളരെ ഭയാനകമായ രീതിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. അത്തരത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാനാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തയാറെടുപ്പ്. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. അതോടൊപ്പം തന്നെ ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് രോഗബാധിതനായ ഒരാള്‍ മരിച്ചു.
                  മ‍ൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുമെന്നത്. സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങളുമായി തായ്‍ലന്‍ഡില്‍ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ അറിയിക്കുകയുണ്ടായി. അതേസമയം വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത് തന്നെ. എന്നാല്‍ ഇതേതുടര്‍ന്ന് രോഗബാധിതരായവര്‍ à´† മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നെന്നാണു വിലയിരുത്തല്‍. ഇതിലൂടെ അവിടെ വില്‍പനയ്ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു. à´ˆ രോഗത്തിന്റെ പ്രധാന രോഗലക്ഷണം എന്നത് പണിയും ശ്വാസതടസ്സവുമാണ്. എന്നാല്‍ പുറത്തെക്ക് വരുന്ന മറ്റൊരു കാരണം എന്നത് ഇതിന് മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറയുകയുണ്ടായി. ഇതോടൊപ്പം തന്നെ വൈറസ് ബാധയെപ്പറ്റി ചൈനയിലുള്ള യുഎസ് പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Related News