Loading ...

Home Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ച്‌ സ്യൂട്ട് ഹര്‍ജിയായാണ് നല്‍കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നല്‍കിയ 60-ഓളം ഹര്‍ജികള്‍ 23നു കോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാരിന്‍റെ നീക്കം. കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്.
             ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ് à´ˆ നിയമമെന്നു ഹര്‍ജിയില്‍ പറയുന്നു. മുസ്‌ലിം വിഭാഗങ്ങളോടുള്ള വിവേചനമാണ് നിയമത്തിലൂടെ ഉണ്ടാകുന്നതെന്നും മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ നേരത്തേ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Related News