Loading ...

Home Australia/NZ

വരള്‍ച്ചയില്‍ വലഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളത്തിനായെത്തുന്നു; ഓസ്ട്രേലിയയില്‍ കൊന്ന് തള്ളിയത് 5,000ലേറെ ഒട്ടകങ്ങളെ

സിഡ്നി: അതി രൂക്ഷമായ വരള്‍ച്ച നേരിടുന്ന തെക്കന്‍ ഓസ്ട്രേലിയയില്‍ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്തി അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇവയെ കൂട്ടത്തോടെ കൊന്നത്. കാട്ടുതീയില്‍ ഓസ്ട്രേലിയയില്‍ 50 കോടിയിലേറെ മൃഗങ്ങള്‍ ചത്തൊടുങ്ങിയെന്നാണ് കണക്കുകള്‍. കാട്ടുതീയുടെ പിന്നാലെ ഓസ്ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരള്‍ച്ചയിലായി. മനുഷ്യവാസ സ്ഥലത്തേക്ക് വരള്‍ച്ചയെത്തുടര്‍ന്ന് ഒട്ടകങ്ങള്‍ വെള്ളത്തിനായെത്തുന്നത് പതിവായതോടെയാണ് അധികൃതരുടെ ഈ നടപടി. ഹെലികോപ്റ്ററില്‍ നിന്ന് പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതരുടെ തീരുമാനം. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഒട്ടകങ്ങളെ കൊന്നേക്കും.

Related News