Loading ...

Home Gulf

ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് അനുകൂല പരിഷ്കാരം ഉടന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയില്‍ നിയമ പരിഷ്കാരം ഉടന്‍ ഉണ്ടാവുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. കുവൈത്തില്‍ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചയായതിന് പിറകെയാണ് നിയമപരിഷ്കാരത്തെ കുറിച്ച്‌ മാന്‍പവര്‍ അതോറിറ്റി സൂചന നല്‍കിയത്. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കും. ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്‍കാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്.ഒരു സ്പോണ്‍സര്‍ക്കെതിരെ ഏഴും എട്ടും തവണ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ട്. നിരവധി തവണ തൊഴിലാളികളില്‍നിന്ന് പരാതി ലഭിക്കുന്ന സ്പോണ്‍സര്‍മാരെയും റിക്രൂട്ട്മെന്‍റ് ഓഫിസുകളെയും കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്ട്മെന്‍റിന് അനുമതി നിഷേധിച്ചേക്കും.സ്വകാര്യ തൊഴില്‍ മേഖലയില്‍ നിലവില്‍ കരിമ്ബട്ടിക സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച്‌ റിക്രൂട്ട്മെന്‍റ് വിലക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തുവരുന്നത്.സമാന സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കും. 2016 ജൂലൈയില്‍ കുവൈത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമം തൊഴിലാളികള്‍ക്ക് അനുകൂലമാണ്. അതിനുശേഷവും ചൂഷണം സംബന്ധിച്ച പരാതികള്‍ ധാരാളം വന്നതിനെ തുടര്‍ന്നാണ് കര്‍ശനമായ വ്യവസ്ഥകളോടെ നിയമപരിഷ്കരണത്തിന് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നത്.

Related News