Loading ...

Home National

ഇറാക്കിന് ഉപരോധം വന്നാല്‍ ഇന്ത്യക്കു പുതിയ പ്രശ്നങ്ങള്‍

അമേരിക്കയും ഇറാനുമായുള്ള വിഷയത്തില്‍ ഇറാന്‍റെ പക്ഷത്തുനില്‍ക്കാനുള്ള ഇറാക്കിന്‍റെ തീരുമാനം ഇന്ത്യക്കു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇറാക്കിലെ അമേരിക്കന്‍ ഭടന്മാരെ പിന്‍വലിക്കണമെന്ന് ഇറാക്കി പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു. തങ്ങളെ പുറത്താക്കിയാല്‍ ഇറാക്കിനെതിരേ കര്‍ക്കശ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി.പാര്‍ലമെന്‍റ് തീരുമാനം നടപ്പാക്കാന്‍ ഇറാക്കി ഭരണകൂടം തുനിഞ്ഞാല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്നു തീര്‍ച്ച. ഉപരോധത്തിലെ മുഖ്യഭാഗം ഇറാക്കിന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതാകും. ഇന്ത്യ ബുദ്ധിമുട്ടിലാകുന്നത് അവിടെയാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയുടെ മുഖ്യ എണ്ണദാതാവായി ഇറാക്ക് മാറിയിരുന്നു. സൗദി അറേബ്യയെ ഒന്നാം സ്ഥാനത്തുനിന്നു പിന്തള്ളിയാണ് ഇറാക്ക് ഒന്നാമതെത്തിയത്. ഇറാനെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചപ്പോഴാണ് ഇറാക്കിലേക്ക് ഇന്ത്യ കൂടുതലായി തിരിഞ്ഞത്. ഇറാക്കിന്‍റെ ക്രൂഡ് ഓയില്‍ വാങ്ങരുതെന്നു വന്നാല്‍ ഇന്ത്യ വേറെ രാജ്യങ്ങളെ ആശ്രയിക്കണം. നമ്മുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 22 ശതമാനം ഇറാക്കില്‍നിന്നാണ്. 2018-19 ല്‍ മൊത്തം 20.8 കോടി ടണ്‍ ക്രൂഡ് ഇറക്കുമതി ചെയ്തതില്‍ 4.66 കോടി ടണ്ണും ഇറാക്കില്‍നിന്നായിരുന്നു. ഈ ധനകാര്യവര്‍ഷം ആദ്യ ആറുമാസംകൊണ്ട് 2.6 കോടി ടണ്‍ ക്രൂഡ് ഇറാക്കില്‍നിന്നു വാങ്ങി. പെട്ടെന്ന് ഈ തോതിലുള്ള ഇറക്കുമതി സ്രോതസ് കണ്ടെത്തുക എളുപ്പമല്ല.
             ഇറാക്കിന് ഉപരോധം പ്രഖ്യാപിച്ചാല്‍ ലോക എണ്ണവിപണിയെയും അതു സാരമായി ബാധിക്കും. പ്രതിദിനം 46.2 ലക്ഷം വീപ്പ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇറാക്ക്. ആഗോള ഉത്പാദനത്തിന്‍റെ അഞ്ചുശതമാനം വരും ഇത്. ഒപെകി(പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന)ല്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉത്പാദനവും കയറ്റുമതിയും നടത്തുന്ന രാജ്യം ഇറാക്കാണ്.ഇറാക്കിന്‍റെ എണ്ണ വിപണിയില്‍നിന്ന് ഒഴിവായാല്‍ ക്രൂഡ് വിലവര്‍ധന പരിധിവിട്ടുപോകാം. വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലേക്കു ക്രൂഡ് ഓയില്‍ കയറിയെന്നുവരും. അതു രാജ്യത്തു വിലക്കയറ്റം നിയന്ത്രണാതീതമാക്കും.ഇറാക്കിന് ഉപരോധം വന്നാല്‍ à´† രാജ്യത്തു കോണ്‍ട്രാക്‌ടുകളും മറ്റും നേടിയിട്ടുള്ള ഇന്ത്യന്‍  കമ്പനികൾക്കും പ്രശ്നമാകും. ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) വരുന്നതിനു മുൻപ്  ഇറാക്കില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലിചെയ്തിരുന്നു. ഐഎസിന്‍റെ തേര്‍വാഴ്ചക്കാലത്ത് അവര്‍ മിക്കവരും തിരികെപ്പോന്നു. കുറെപ്പേരെ ഐഎസ് തടവിലാക്കുകയും വധിക്കുകയും ചെയ്തു. ഐഎസ് തോറ്റശേഷം ചുരുക്കം ഇന്ത്യന്‍  കമ്പനികളേ ഇറാക്കിലേക്കു തിരിച്ചുചെന്നിട്ടുള്ളു.




Related News