Loading ...

Home National

ഗവ. ഇ - മാര്‍ക്കറ്റ് യാഥാര്‍ഥ്യമായി; സര്‍ക്കാര്‍ വാങ്ങലുകള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്ക്

തൃക്കരിപ്പൂര്‍: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ആവശ്യമായ മൊട്ടുസൂചി മുതല്‍ വാഹനം വരെയുള്ള സാധനങ്ങള്‍ കേന്ദ്ര സര്‍ക്കാറിെന്‍റ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിലൂടെ വാങ്ങാന്‍ തീരുമാനം. 25000 രൂപക്ക് മുകളിലുള്ള എന്തും ഗവണ്‍മന്‍റ് ഇ- മാര്‍ക്കറ്റ് (ജെം) സൈറ്റായ gem.gov.in വഴി മാത്രമേ വാങ്ങാവൂ എന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഇതുസംബന്ധിച്ച്‌ വാങ്ങലുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ ഉള്‍െപ്പടെ ഇനിയുള്ള വാങ്ങലുകള്‍ ജെം ഉപാധിയോടെ ആയിരിക്കും. ഇതിനായി സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പരിഷ്കരിച്ചിട്ടുണ്ട്. ഏതാണ്ട് 39000 വില്‍പനക്കാരില്‍ നിന്നായി ഒരു രൂപയുടെ പേനമുതല്‍ ഒരുകോടി രൂപയുടെ വാഹനം വരെ 14 ലക്ഷത്തോളം സാധനങ്ങളാണ് ഇ-മാര്‍ക്കറ്റില്‍ വില്‍പനക്കുള്ളത്. ആഹാര സാധനങ്ങള്‍, ലബോറട്ടറി, മെഡിക്കല്‍ എന്നിവക്ക് വാങ്ങല്‍ നിബന്ധന ബാധകമാക്കിയിട്ടില്ല. ഇതിനുപുറമെ സ്റ്റേഷനറി, അഗ്നിശമന, രക്ഷാ വകുപ്പുകളെയും ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയെയും ഒഴിവാക്കിയിട്ടുണ്ട്.വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് സാധനങ്ങള്‍ വാങ്ങേണ്ടത്. പഞ്ചായത്തിലാണെങ്കില്‍ സെക്രട്ടറിയും ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥനും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ആധാര്‍ നമ്ബര്‍, ബന്ധപ്പെട്ട മൊബൈല്‍ നമ്ബര്‍, സര്‍ക്കാര്‍ മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമാണ്. സാധനങ്ങള്‍ വാങ്ങിയശേഷം പണം നല്‍കുന്ന രീതിയാണ് അനുവര്‍ത്തിക്കുക. ജെമ്മില്‍ വില്‍പന നടത്തുന്ന വ്യാപാരികള്‍ തമ്മില്‍ ദേശീയതലത്തില്‍ മത്സരം നടക്കുന്നതിനാല്‍ വില നന്നേ കുറയുമെന്നാണ് കണക്കുകൂട്ടല്‍. വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ നല്‍കാനുള്ള കരാറായതിനാലും വില കുറയും. ഇതില്‍ വില്‍പനക്കാരനായി രജിസ്റ്റര്‍ ചെയ്യാന്‍ മൂന്നു വര്‍ഷത്തെ നികുതി റിട്ടേണും ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റും മറ്റും സമര്‍പ്പിക്കണം. അതേസമയം, സര്‍ക്കാര്‍ വിപണി ജെമ്മില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് മാത്രമായി ചുരുങ്ങും. ഇത്, ഓണ്‍ലൈന്‍ വ്യാപാരം മൂലം നിലനില്‍പ് പ്രതിസന്ധിയിലായ പ്രാദേശിക ചെറുകിട വ്യാപാരികളെ കൂടുതല്‍ ഞെരുക്കത്തിലാക്കിയേക്കും.

Related News