Loading ...

Home National

റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കി

ന്യൂഡല്‍ഹി:  റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ആശയത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തത് വന്‍ വിവാദത്തിനാണ് വഴിവച്ചത്. കേരളത്തെ കൂടാതെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോകളും ഒഴിവാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബി.ജെ.പി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍,​ പരേഡില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിനു പിന്നില്‍ തക്കതായ കാരണമുണ്ടെന്നാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്റെ വാദം. റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. ആവര്‍ത്തന വിരസതയുള്ളതുമായ ഫ്ലോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നാണ് ജയപ്രഭ മേനോന്‍ പറയുന്നത്. ആദ്യം സമര്‍പ്പിച്ച ദൃശ്യം നിര്‍ദ്ദേശങ്ങള്‍ നല്‍കി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി à´…à´‚à´—à´‚ പറയുന്നു. കേരളത്തിന്റെ ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും ഉള്‍പ്പെടുന്ന ആവിഷ്‌ക്കാരമാണ് പ്രതിരോധമന്ത്രാലയം തഴഞ്ഞത്. കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചു നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മലയാളിയെന്നാല്‍ ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് മന്ത്രി à´Ž.കെ ബാലന്‍ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണ്. à´Žà´‚.ടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസനപ്രവര്‍ത്തനങ്ങളുടടെ നിശ്ചലദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.

Related News