Loading ...

Home Gulf

വാറ്റ് മൂന്നാംഘട്ടത്തിന് തുടക്കമായി

മനാമ: മൂല്യവര്‍ധിത നികുതി (വാറ്റ്) മൂന്നാംഘട്ടം ബഹ്റൈനില്‍ ആരംഭിച്ചു.37,500 ദീനാറും അതിലധികവും വരുമാനമുള്ളവരാണ് ഇൗ പരിധിയില്‍ ഉള്‍പ്പെടുന്നത്. അതേസമയം, മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടും രജിസ്റ്റര്‍ ചെയ്യാത്തവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 5,00,000 ദീനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. 2019 ജനുവരി ഒന്നുമുതലാണ് രാജ്യത്ത് വാറ്റ് ഒന്നാംഘട്ടത്തില്‍ നടപ്പായത്. സൗദിയിലും യു.എ.ഇയിലും ഇതിനകം വാറ്റ് നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ജി.സി.സി ഉടമ്ബടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏര്‍പ്പെടുത്തിയത്. അഞ്ച് ദശലക്ഷം ദീനാര്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടത്. അതേസമയം, 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി വാറ്റ് ഒഴിവാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

Related News