Loading ...

Home Gulf

മുശൈരിബ് ഡൗണ്‍ടൗണിലൂടെ 'ട്രാം' ഓടിത്തുടങ്ങി

ദോഹ: ഭാഗികമായി തുറന്ന മുശൈരിബ് ഡൗണ്‍ടൗണില്‍ സൗജന്യ 'ട്രാം' ഓട്ടം തുടങ്ങി. ഭൂമിക്കടിയില്‍ ദോഹ നഗരത്തിെന്‍റ ചെറുമാതൃകയിലാണ് മുശൈരിബ് ടൗണ്‍ ടൗണ്‍. ടൗണിെന്‍റ എല്ലാഭാഗെത്തയും ബന്ധപ്പെടുത്തുന്ന ചെറുട്രെയിന്‍ ആണ് ട്രാം. പ്രത്യേക പാതയിലൂടെയാണ് ഇത് ഓടുക. എല്ലാ ആറ് മിനിറ്റിലും സര്‍വിസുള്ള ട്രാമിന് ഒമ്ബതു സ്റ്റേഷനുകളുണ്ടാകും.സന്ദര്‍ശകര്‍, മുശൈരിബിലെ താമസക്കാര്‍ തുടങ്ങിയവര്‍ക്ക് 'ട്രാം' സേവനം പ്രയോജനപ്പെടുത്താം. മുശൈരിബ് പ്രോപ്പര്‍ട്ടീസാണ് ട്രാമിെന്‍റ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നത്. സി.സി ടി.വി, വൈ ഫൈ സൗകര്യങ്ങള്‍ക്കൊപ്പം ഗ്ലാസുകള്‍ തുറന്നിട്ട് പുറത്തെ കാഴ്ചകള്‍ കാണാനും കഴിയും. മുൈശെരിബ് ഡൗണ്‍ടൗണിെന്‍റ എല്ലാ ഭാഗങ്ങളും 18 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കാന്‍ ട്രാമിന് കഴിയും.താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നഗരത്തിനകത്തുതന്നെ ഒരുക്കുക എന്നതാണ് മുശൈരിബിലൂടെ ലക്ഷ്യമിടുന്നത്. 90ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെ ഡൗണ്‍ടൗണ്‍ ഭാഗികമായി ഈയടുത്ത് തുറന്നിരുന്നു. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന ആഭ്യന്തര ട്രാമുകള്‍ (പ്രത്യേക മെട്രോ ട്രെയിന്‍ബോഗി പോലുള്ള ചെറുവാഹനം) ഈ സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേകമായി സംവിധാനിച്ചതാണ്. സിറ്റിക്കു ചുറ്റുമായി മൂന്നു വാഹനങ്ങള്‍ എല്ലായ്്പ്പോഴും ഓടിക്കൊണ്ടിരിക്കും. ഓരോന്നിനും ആറു മിനിറ്റ് ഇടവേളയുണ്ടാകും. ഓരോ ട്രാമിലും 60 മുതല്‍ 70പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. ഗതാഗതത്തിനായുള്ള മൂന്നാം ട്രാമും കഴിഞ്ഞ ആഴ്ച എത്തിയതോടെ നിര്‍ണായക ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. നേരേത്ത രണ്ടു ട്രാമുകള്‍ മുശൈ രിബ് പ്രോപ്പര്‍ട്ടീസ് സ്വീകരിച്ചിരുന്നു. ഡൗണ്‍ടൗണിനുള്ളില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളുടെ ഉപയോഗം കുറക്കുകയും വികസനപദ്ധതികള്‍ സുഗമമായി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയുമാണ് ട്രാം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഞായര്‍ മുതല്‍ വ്യാഴംവരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെയും വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നുമുതല്‍ പുലര്‍ച്ച ഒന്നുവരെയുമായിരിക്കും ട്രാം സര്‍വിസ്. മുശൈരിബ് ഡൗണ്‍ടൗണിെന്‍റ ട്രാം ഡിപ്പോക്ക് പ്ലാറ്റിനം ലീഡ് (ലീഡര്‍ഷിപ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ ഡിസൈന്‍) അക്രഡിറ്റേഷനും ഇതിനകം ലഭിച്ചിട്ടുണ്ട്.

Related News