Loading ...

Home Gulf

പ്രവാസികള്‍ക്ക് ആശ്വസിക്കാം...! പാന്‍ - ആധാര്‍ ലിങ്കിംഗില്‍ പുതിയ തീരുമാനം

പ്രവാസികളുടെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി മാര്‍ച്ച്‌ വരെ അവസരം. പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള തിയതി നാളെ അവസാനിക്കിരിക്കെയാണ് മാര്‍ച്ച്‌ വരെ നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കിയത്. പാന്‍കാര്‍ഡുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്ബ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയം നീട്ടിയ നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്ബ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പാന്‍കാര്‍ഡുള്ള പലര്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല. ഇതോടെ പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍കാര്‍ഡ് ആധാരുമായി ലിങ്ക് ചെയ്യാനുള്ള സമയം നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. നേരത്ത പാന്‍കാര്‍‍ഡുള്ള പ്രവാസികള്‍ക്ക് അവ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും എന്നാണ് അറിയിച്ചിരുന്നത് . കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു . പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുന്‍പ് അവ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പെര്‍മെനന്റ് അക്കൗണ്ട് നമ്ബര്‍ അഥവാ പാന്‍ പ്രവര്‍ത്തന യോഗ്യമല്ലാതാവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാട്ടിലെ പണമിടപാടുകളെ ഇത് ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, പാന്‍കാര്‍ഡുള്ള പല പ്രവാസികള്‍ക്കും ആധാര്‍കാര്‍ഡില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. നേരത്തേ പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നയം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന തീരുമാനമുണ്ടായത്. പ്രവാസികളുടെ നാട്ടിലെ പല ധനവിനിമയത്തിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ആധാര്‍ സ്വന്തമായില്ലാത്തവര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ തങ്ങളുടെ പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതാവുമോ എന്നതാണ് പ്രവാസികളുടെ ആശങ്ക. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല. വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതിവകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പാന്‍ കാര്‍ഡ് . ഇത് ഇന്ത്യയില്‍ ഒരു നികുതി ദാതാവിനു നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യ ആണ്. ഒരു സീരിയല്‍ നമ്ബറില്‍ ഒരു കാര്‍ഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇന്‍കം ടാക്സ് പരിധിക്കുള്ളിലാണ് എങ്കില്‍ ആ വ്യക്തി പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോള്‍ ചില ബാങ്കുകളില്‍ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാനും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌ . ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് ആണ് പാന്‍ കാര്‍ഡ്‌ നല്‍കുന്നത്. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്ന 12 അക്ക നമ്ബറിനെയാണ് ആധാര്‍ എന്നറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നല്‍കാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയല്‍ നമ്ബറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് ആധാറില്‍ രേഖപ്പെടുത്തുക. ഇന്ത്യയില്‍ സ്ഥിര താമസക്കാര്‍ അല്ലാത്തതുകൊണ്ട് തന്നെ പല പ്രവാസികള്‍ക്കും ആധാര്‍ ഇല്ല.ഇത്തരം ഒരു തീരുമാനം പ്രവാസികളെ ആശങ്കയിലാക്കുന്നതും ഈ കാരണത്താലാണ് .

Related News