Loading ...

Home Kerala

റേഷന്‍ വാങ്ങാത്ത മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 36,826 കുടുംബങ്ങള്‍ പൊതുവിഭാഗത്തിലേക്ക്

തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 19വരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 36,826 കുടുംബങ്ങളെയും (ഏകദേശം 18 ലക്ഷത്തോളം പേരെ) പൊതുവിഭാഗം (സബ്സിഡി) വിഭാഗത്തില്‍ (നീല കാര്‍ഡ്) ഉള്‍പ്പെട്ട 2258 പേരെയും പൊതുവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇങ്ങനെ മുന്‍ഗണന പട്ടികക്ക് പുറത്തായത് -5881 പേര്‍. തൊട്ടുപിന്നില്‍ എറണാകുളമാണ് -4588. കുറവ് വയനാടും -737.ഏറ്റവും കൂടുതല്‍ നീല കാര്‍ഡുകാര്‍ പുറത്തായത് കണ്ണൂര്‍ ജില്ലയിലാണ് -656 പേര്‍, ഇടുക്കിയില്‍ 606ഉം മലപ്പുറത്ത് 513 പേരും ഇത്തരത്തില്‍ പുറത്തായി. പുറത്താക്കപ്പെട്ടവര്‍ക്ക് പകരം മറ്റ് കാര്‍ഡുടമകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ എത്രയും വേഗം പകരക്കാരെ ചുമതലപ്പെടുത്തണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഇതിന് പ്രോക്സി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പകരക്കാരനായി നിശ്ചയിക്കുന്നയാള്‍ അതേ റേഷന്‍കടയിലെ കാര്‍ഡ് ഉടമ ആയിരിക്കണം. ഇതിനായി ഇയാളുടെ പേര്, ആധാര്‍, മൊബൈല്‍ നമ്ബര്‍ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം. സംസ്ഥാനത്ത് 2018 മേയില്‍ ഇ-പോസ് മെഷീന്‍ വഴി റേഷന്‍ വിതരണം ആരംഭിച്ച ശേഷം ഒരു മാസത്തെ ശരാശരി റേഷന്‍ വിതരണം 86.94 ശതമാനമാണ്. 2018ലെ പ്രളയകാലത്ത് മാത്രമാണ് ഇത് 90 ശതമാനം കടന്നത്. പൊതുവിഭാഗത്തില്‍പ്പെട്ട 70,000ത്തോളം കുടുംബങ്ങള്‍ നിലവില്‍ റേഷന്‍ വാങ്ങാത്തവരാണ്. ആനുകൂല്യം ലഭിച്ചവര്‍ പോലും റേഷന്‍ വിഹിതം പാഴാക്കുന്നത് ഭാവിയില്‍ കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാറിനുണ്ട്.

Related News