Loading ...

Home Gulf

മിഡിലീസ്റ്റിലെ ഏറ്റവും വലിയ മറൈന്‍ ഫാം സുവൈഖില്‍ തുറന്നു

മസ്കത്ത്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനിലെ സുവൈഖില്‍ തുറന്നു. കാര്‍ഷിക-മത്സ്യ വിഭവ മന്ത്രി ഹമദ് ബിന്‍ സഇൗദ് അല്‍ ഒൗഫി ഉദ്ഘാടനം ചെയ്തു. 2.65 ദശലക്ഷം റിയാല്‍ ചെലവില്‍ തയാറാക്കിയ പദ്ധതി പ്രകാരം കടലില്‍ കൃത്രിമ രീതിയില്‍ മത്സ്യങ്ങള്‍ക്കും കടല്‍ജീവികള്‍ക്കും പരിസ്ഥിതി ഒരുക്കാനുള്ള സൗകര്യമാണ് മറൈന്‍ ഫാമിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്ന് കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് സഇൗദ് അല്‍ മര്‍സൂഖി പറഞ്ഞു.കടലിെന്‍റ ആഴങ്ങളില്‍ ജീവിക്കുന്ന കടല്‍ജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും മനുഷ്യനിര്‍മിതമായ ആവാസ വ്യവസ്ഥയാണ് ഫാമിലൂടെ ലഭ്യമായിരിക്കുന്നത്. പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടെ കൃത്രിമമായി വെച്ചുപിടിപ്പിച്ചാണ് യഥാര്‍ഥത്തില്‍ സമുദ്ര ആവാസ വ്യവസ്ഥയൊരുക്കിയിട്ടുള്ളത്. മത്സ്യ സമ്ബത്ത് വര്‍ധിക്കാനും മീന്‍പിടിത്തക്കാര്‍ക്ക് ഏറ്റവും മികച്ച അന്തരീക്ഷമൊരുക്കാനും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ ഇൗ മേഖലയില്‍ നിരവധി ചെറുകിട പദ്ധതികളുണ്ട്. രാജ്യത്തെ 14 വിലായത്തുകളില്‍ 13,890 യൂനിറ്റുകളാണ് ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.നോര്‍ത്ത് ബാതിനയിലെ സുവൈഖ് തീരത്ത് 20x7 കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി. 'ഇത് ഒരു വലിയ അണ്ടര്‍വാട്ടര്‍ കൃത്രിമ ഫാമാണ്. സമാനമായ മറ്റു പ്രോജക്ടുകളില്‍ കണ്ടെത്തിയതുപോലെ കൂടുതല്‍ മത്സ്യങ്ങളെ ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ ഏറ്റവും വലുതായിരിക്കും ഇത്. രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ പൈലറ്റ് പ്രോജക്ടുകള്‍ നടത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ വലിയ നേട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്' -അഗ്രികള്‍ച്ചറല്‍ ഫിഷറീസ് മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊറിയന്‍ കമ്ബനിയായ ഹെയ്‌ജൂ ഗ്രൂപ്പാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സുവൈഖ് മറൈന്‍ ഫാം ആര്‍ട്ടിഫിഷ്യല്‍ റീഫ് കോംപ്ലക്സ് എന്ന ഈ പദ്ധതിയില്‍ 4,280 ലാന്‍ഡിങ് റീഫ് യൂനിറ്റുകളാണുള്ളത്. സുവൈഖ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ഉറപ്പുവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഈ കൃത്രിമ റീഫ് കോംപ്ലക്സുകളിലൂടെ 15-30 മീറ്ററില്‍ താഴെയുള്ള സമുദ്രത്തിലെ പ്രജനന കേന്ദ്രം പോലെയുള്ള പ്രകൃതിദത്ത ആവാസ വ്യവസ്ഥകളാണ് നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞത് പത്തിരട്ടി മത്സ്യമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ദൂരം പോകേണ്ടതില്ലാത്തതിനാല്‍ പദ്ധതി പ്രയോജനപ്പെടും. ഇത് രാജ്യത്തിെന്‍റ ജി.ഡി.പി ഉയര്‍ത്തും. മത്സ്യബന്ധനം, സ്നോര്‍ക്കെല്ലിങ്, ഡൈവിങ് എന്നിവക്കായി ആളുകള്‍ക്ക് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ കഴിയുന്നതിനാല്‍ പദ്ധതി ഇക്കോ ടൂറിസത്തിനും കുതിപ്പ് പകരുന്നതാവും.

Related News