Loading ...

Home Europe

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്: വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും ബോറിസ് ജോണ്‍സണ്‍ അധികാരത്തിലേക്ക്

ലണ്ടന്‍: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകളുമായി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. അമ്ബതിനടുത്ത് അധിക സീറ്റുകളാണ് ഇത്തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വന്തമാക്കിയത്. ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രി കസേരയിലേക്ക് വരുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 2020 ജനുവരി 31ന് തന്നെ ബ്രിട്ടണ്‍ പുറത്ത് പോകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും വിജയിച്ചെങ്കിലും ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ജോ സ്വിന്‍സണിന് പരാജയം രുചിക്കേണ്ടി വന്നു. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. 357 സീറ്റുകള്‍ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. തന്നില്‍ വിശ്വാസമാര്‍പ്പിച്ച ജനങ്ങള്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. അതോടൊപ്പം ബ്രക്‌സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളുമായും മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് പത്ത് മണിവരെ നീണ്ടുനിന്നിരുന്നു.

Related News