Loading ...

Home International

പുതിയ രാഷ്ട്രമാകാന്‍ ബൂഗെന്‍വില്‍

പാപ്വന്യൂഗിനിയില്‍നിന്ന് സ്വാതന്ത്ര്യം നേടി സ്വതന്ത്രരാജ്യമാകാനുള്ള ബൂഗെന്‍വില്‍ ജനതയുടെ 20 കൊല്ലമായുള്ള സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. സ്വതന്ത്രരാജ്യമാകാന്‍ നടത്തിയ ഹിതപരിശോധനയില്‍98 ശതമാനവും അനുകൂലമായി വോട്ട് ചെയ്തു. നവംബര്‍ 23ന് തുടങ്ങിയ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനാണ് അവസാനിച്ചത്. ഫലം പാപ്വന്യൂഗിനി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബൂഗെന്‍വില്‍ ലോകത്തെ ഏറ്റവും പുതിയ രാജ്യമായി മാറും. ആകെ ജനസംഖ്യ-2,49,358(രണ്ടുലക്ഷത്തോളം പേര്‍ക്കാണ് വോട്ടവകാശം)
അനുകൂലിച്ചത് 1,76,928 പേര്‍
എതിര്‍ത്തത് 3,043 പേര്‍
ബൂഗെന്‍വില്‍
ഫ്രഞ്ച് സഞ്ചാരിയായ ലൂയിസ് ആന്‍റണി ഡി ബൂഗെന്‍വില്‍ ആണ് ദ്വീപിന് പേരിട്ടത്. 19ാം നൂറ്റാണ്ടില്‍ ജര്‍മനിയുടെ കോളനിയായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാന്‍ സൈനിക താവളമായും ഉപയോഗിച്ചു. പിന്നീട് ആസ്ട്രേലിയക്കായി ആധിപത്യം. 1975 വരെ അതു തുടര്‍ന്നു. 1975ല്‍ പാപ്വന്യൂഗിനിക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബൂഗെന്‍വില്‍ അവരുടെ കോളനിയായി.
തലസ്ഥാനം: ബുക. ഭാവി തലസ്ഥാനം അരവ. വിസ്തൃതി: 9,384ച.കി.മീ പ്രാദേശിക ഭാഷകള്‍: ടോക് പിസിന്‍, പാപ്വന്യൂഗിനിയന്‍, പിഡ്ഗിന്‍ ഇംഗ്ലീഷ്. കൂടാതെ 19 തദ്ദേശീയമായ ഭാഷകളും. സ്വാതന്ത്ര്യപ്പോരാട്ടം: പാപ്വന്യൂഗിനി സ്വതന്ത്രമാവുന്നതിനു മുേമ്ബ നോര്‍ത്ത് സോളമന്‍സ് എന്ന പേരില്‍ ബൂഗെന്‍വില്‍ ജനത ആവശ്യമുന്നയിരിച്ചിരുന്നു. ആസ്ട്രേലിയയും പാപ്വന്യൂഗിനിയും ആവശ്യം തള്ളി. പിന്നീട് പാപ്വന്യൂഗിനി സ്വതന്ത്രമായതോടെ ആവശ്യം വീണ്ടും ശക്തമായി.1989ല്‍ സ്വതന്ത്രരാജ്യത്തിനായി ബൂഗെന്‍വില്‍ വിമതരും പാപ്വന്യൂഗിനി സൈന്യവും തമ്മില്‍ തുടങ്ങിയ ആഭ്യന്തരയുദ്ധം 1998ലാണ് അവസാനിച്ചത്.
ആഭ്യന്തരയുദ്ധത്തില്‍ 20,000പേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ശാന്തസമുദ്രത്തിലെ ദ്വീപരാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ കലാപമായിരുന്നു ഇത്.1997ല്‍യുദ്ധം അവസാനിച്ചു. 2005ല്‍ സ്വയംഭരണ ബൂഗെന്‍വില്‍ സര്‍ക്കാര്‍ നിലവില്‍ വന്നു. സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പാലിച്ചത്. അക്ഷയഖനി: ചെമ്ബിെന്‍റയും സ്വര്‍ണത്തിെന്‍റയും വന്‍ ശേഖരമുണ്ട്. 1969ല്‍ ബൂഗെന്‍വില്‍ കോപ്പര്‍ ലിമിറ്റഡ് കൂറ്റന്‍ ചെമ്ബ് ഖനി തുറന്നു. റിയോ ടിേന്‍റാ എന്ന ഭീമന്‍ കമ്ബനിയുടെ സഹസ്ഥാപനമാണിത്. 1989ലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ഖനിയില്‍നിന്ന് ലഭിച്ചിരുന്ന ലാഭവിഹിതം റിയോ ടിേന്‍റാക്ക് ഉപേക്ഷിക്കേണ്ടിവന്നു. ആഗോളതലത്തില്‍ ചെമ്ബ് ഉല്‍പാദനത്തിെന്‍റ കയറ്റുമതി ഇനത്തില്‍ നല്ലൊരു പങ്ക് അപ്പോഴേക്കും കൈപ്പറ്റിയിരുന്നു ഈ കമ്ബനി. ആകെ രാജ്യങ്ങള്‍: ലോകത്ത് 195രാജ്യങ്ങള്‍ നിലവിലുണ്ട്. ഇതില്‍ 193 എണ്ണത്തിനാണ് യു.എന്‍ അംഗീകാരമുള്ളത്.ഫലസ്തീനും ഹോളി സീയുമാണ് യു.എന്‍ നിരീക്ഷണ രാജ്യങ്ങള്‍.അവസാനമായി യു.എന്‍ അംഗത്വം ലഭിച്ചത് ദക്ഷിണ സുഡാന്‍ ആണ്. 193ാമത് രാജ്യമായാണ് ദക്ഷിണ സുഡാന്‍ യു.എന്‍ അംഗത്വം എടുത്തത്.

Related News