Loading ...

Home Business

സംസ്ഥാനത്തെ ഭൂരിഭാഗം നിര്‍മാണപ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലേക്ക്, കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് 3500 കോടി രൂപയുടെ കുടിശിക

തിരുവനന്തപുരം: കരാറുകാര്‍ക്ക് കൊടുക്കുവാനുള്ള കരാര്‍ കുടിശ്ശികത്തുക നല്‍കാതായതോടെ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും സ്തംഭിച്ചു. സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായതോടെ മൂവായിരത്തി അഞ്ഞൂറു കോടി രൂപയുടെ കുടിശികയാണ് കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇത്രയും പണം കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്.ഒരു വര്‍ഷത്തെ കുടിശികയുടെ കണക്കാണ് മൂവായിരത്തി അഞ്ഞൂറു കോടി രൂപ. പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 900 കോടിയിലേറെ രൂപയാണ്. സംസ്ഥാനവ്യാപകമായി റോഡുകള്‍ തകര്‍ന്നുകിടക്കുമ്ബോഴാണ് കരാറുകാര്‍ക്ക് പണം നല്‍കാത്തതുമൂലം റോഡു പണി മുടങ്ങുന്ന സാഹചര്യമുണ്ടായത്. ഈ മാസം 31ന് മുന്‍പ് റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായത് 20 ശതമാനം മാത്രം. കിഫ്ബി റോഡുകളുടെ നിര്‍മാണം മാത്രമാണ് നടക്കുന്നത്. ഊരാളുങ്കലിന് കൃത്യമായി പണം ലഭിക്കുന്നതുമൂലം അവരുടെ ജോലികളും തടസപ്പെട്ടിട്ടില്ല. ഒരു കോടിയ്ക്കു താഴെ അടങ്കല്‍ വരുന്ന റോഡുപണിക്കുള്ള ടാര്‍ വാങ്ങി നല്‍കുന്നത് സാമ്ബത്തികപ്രതിസന്ധിമൂലം സര്‍ക്കാര്‍ നിര്‍ത്തി. ഇതോടെ കുടിശിക തുക ലഭിക്കാതെ എങ്ങനെ പണി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കരാറുകാര്‍ ചോദിക്കുന്നത്. ഒരു മാസമായി ഒരു ബില്ലു പോലും മാറി പണം ലഭിക്കുന്നില്ലെന്ന് കരാറുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ശമ്ബളം, പെന്‍ഷന്‍ ബില്ലുകള്‍ എന്നിവ മാത്രമാണ് ട്രഷറിയില്‍ നിന്നു മാറി നല്‍കുന്നത്. ജലവിഭവം, ജല അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ കരാറുകാരുടെയും സ്ഥിതി ഇതുതന്നെ. എല്ലാംകൂടി 3500 കോടിയോളം രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. കേന്ദ്രസഹായമുള്ള പദ്ധതികളുടെ പോലും പണം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറാന്‍ പ്രത്യേകസംവിധാനം രൂപീകരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

Related News