Loading ...

Home Europe

ബ്രെക്സിറ്റ് വിധിയെഴുത്ത്

യൂറോപ്യന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്ന ബ്രെക്സിറ്റ് വിഷയത്തില്‍ ഉലഞ്ഞുപോയ ബ്രിട്ടനെ സംബന്ധിച്ച്‌ നിര്‍ണായക തെരെഞ്ഞടുപ്പാണ് നാളെ നടക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറമി കോര്‍ബിെന്‍റ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. മറ്റ് പാര്‍ട്ടികള്‍ യൂറോപ്യന്‍ അനുകൂല സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്സ്, നികള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി. പാര്‍ലമെന്‍റ് ജനസഭയും (ഹൗസ് ഓഫ് കോമണ്‍സ്), പ്രഭുസഭയും (ഹൗസ് ഓഫ് ലോര്‍ഡ്സ്) അടങ്ങിയതാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ്. 650 അംഗ ജനസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകള്‍ വേണം. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ തൂക്കു പാര്‍ലമെന്‍റ് രൂപം െകാള്ളും. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കാനും സാധ്യത. പ്രഭുസഭയില്‍ 800 അംഗങ്ങളുണ്ട്. ഈ അംഗങ്ങളാരും തെരഞ്ഞെടുക്കപ്പെട്ടവരല്ല. വാഗ്ദാനങ്ങള്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 2020 ജനുവരി 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുമെന്നാണ് ബോറിസ് ജോണ്‍സെന്‍റ വാഗ്ദാനം.ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തുെമന്നാണ് പ്രഖ്യാപനം. അതല്ലെങ്കില്‍ ബ്രിട്ടന് അനുകൂലമാകുന്ന തരത്തില്‍ ബ്രെക്സിറ്റ് കരാര്‍ കൊണ്ടുവരുമെന്നും പാര്‍ട്ടി പറയുന്നു.
ബ്രെക്സിറ്റ്
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നതിനെയാണ് ബ്രെക്സിറ്റ് (ബ്രിട്ടീഷ് എക്സിറ്റ്)എന്നു പറയുന്നത്. യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടനും. 2016 ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. മൂന്നു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ബ്രെക്സിറ്റ് നടപ്പാക്കണമെന്നാണ് ചട്ടം. എന്നാല്‍, ബ്രെക്സിറ്റ് സംബന്ധിച്ച കരാര്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഇതുവരെ പാസാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് ബ്രെക്സിറ്റ് നീണ്ടുപോകുന്നത്.
ആരു ജയിക്കും;തെരഞ്ഞെടുപ്പിനു ശേഷം സംഭവിക്കാവുന്നത്

  1. വിടുതല്‍ കരാര്‍ പാസാക്കി 2020 ജനുവരി 31ന് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും
  2. 50ാം അനുഛേദപ്രകാരം ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ യൂറോപ്യന്‍ യൂനിയനോട്ആവശ്യപ്പെടും
  3. വിടുതല്‍ കരാര്‍ സംബന്ധിച്ച്‌ യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച പുനരാരംഭിക്കും.
  4. 50ാം അനുഛേദം മരവിപ്പിക്കും.
  5. പാര്‍ലമെന്‍റ് പിന്തുണക്കാതെ വന്നാല്‍ കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കും. അതും പരാജയപ്പെട്ടാല്‍ രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധന നടക്കും.

Related News