Loading ...

Home Gulf

സ്വദേശിവത്കരണം ശക്തം; യൂനിയന്‍ കോപ്പില്‍ 37 ശതമാനം ജീവനക്കാരും ഇമറാത്തികള്‍

ദുബൈ: യു.എ.ഇയിലെ മുന്‍നിര ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂനിയന്‍ കോപ്പില്‍ സ്വദേശിവത്കരണം ശക്തമായ രീതിയില്‍ മുന്നേറുന്നു. ജീവനക്കാരില്‍ 37 ശതമാനം ഇമറാത്തികളാണിപ്പോള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 30 ശതമാനം വര്‍ധനവാണിത്. 423 സ്വദേശി ജീവനക്കാരും 725 പ്രവാസി ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്. സ്വദേശിവത്കരണത്തിന് മുന്‍ഗണന നല്‍കണമെന്ന യു.എ.ഇ ഭരണകൂടത്തിെന്‍റ നിര്‍ദേശത്തിന് ചുവടുപിടിച്ചാണ് യൂനിയന്‍കോപ്പ് അതിവേഗം ഇമറാത്തി ജീവനക്കാരെ തങ്ങളുടെ തൊഴില്‍ സേനയില്‍ ഉള്‍ക്കൊള്ളിച്ചത്. ദുബൈ 2021 പ്ലാനിെന്‍റ ഭാഗമായി സ്വകാര്യമേഖലയില്‍ യു.എ.ഇ സ്വദേശികള്‍ക്ക് പ്രാമുഖ്യം നല്‍കാനുള്ള യൂനിയന്‍ കോപ്പിെന്‍റ നിതാന്ത പരി്ശ്രമത്തിെന്‍റ ഫലമാണിതെന്ന് യൂനിയന്‍ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ ഇമറാത്തിവത്കരണം സാധ്യമാക്കുന്നതിന് സഹകരണമേഖലക്ക് വലിയ പങ്കുവഹിക്കാനാവും. പഴയ സഹകരണ നിയമം അടിസ്ഥാനമാക്കിയാണ് സഹകരണ ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പല വെല്ലുവിളികളുമുണ്ട്. ജനറല്‍ പെന്‍ഷന്‍, സാമൂഹിക സുരക്ഷാ നിബന്ധനകള്‍ തുടങ്ങിയ വ്യവസ്ഥകളില്‍ പരിഷ്കരണം വരുത്തുന്നത് സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ കരുത്തുപകരും. ഒരു മുദ്രാവാക്യമായല്ല മറിച്ച്‌ ദേശീയ ദൗത്യം എന്ന നിലയിലാണ് യൂനിയന്‍ കോപ്പ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് ഫലാസി വ്യക്തമാക്കി. എല്ലാ ദേശീയ സ്ഥാപനങ്ങളും ഇതിനു പ്രാമുഖ്യം നല്‍കണം. സാമ്ബത്തിക പ്രവര്‍ത്തനം മാത്രമല്ല, ഇത്തരം ദേശീയ ദൗത്യങ്ങളും പ്രകടനമികവിെന്‍റ മാനദണ്ഡമായി എണ്ണപ്പെടണമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News