Loading ...

Home sports

കാര്യവട്ടത്ത് കളി കാര്യമായി, കോലിപ്പടക്ക് തോല്‍‌വി

ഇന്ത്യാ വിന്‍ഡീസ് നിര്‍ണായക രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 18.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്. ഫീല്‍ഡിങ്ങിലെ പരാജയമാണ് ഇന്ത്യന്‍ പരാജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത്. ആദ്യ മത്സരത്തിന്റെ തുടര്‍ച്ചയായ ഫീല്‍ഡിങ് പരാജയം രണ്ടാം മത്സരത്തിലും തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ കൈവിടുന്ന കാഴ്ചയാണ് മത്സരത്തില്‍ ബാക്കിയായത്. വിന്‍ഡീസ് ഓപ്പണര്‍മാരായ ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിണ്‍സിനെ പുറത്താക്കാനുള്ള അവസരം വാഷിങ്ടണ്‍ സുന്ദറും അഞ്ചാം ഓവറില്‍ പാഴാക്കി. രണ്ടുപേരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 73 റണ്‍സാണ് മത്സരത്തില്‍ അടിച്ചെടുത്തത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. വിരാട് കോലിയും(19),രോഹിത് ശര്‍മ്മയും(15) കെ എല്‍ രാഹുലും(11) അടക്കമുള്ള വമ്ബന്‍ താരങ്ങള്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ കന്നി അര്‍ധസെഞ്ചുറിയുമായി ശിവം ദുബൈയും(54) ഋഷഭ് പന്തുമാണ്(33*)ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രേയസ് അയ്യര്‍ക്കും രവീന്ദ്ര ജഡേജക്കും മത്സരത്തില്‍ തിളങ്ങാനായില്ല.എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും കൈയയച്ച്‌ സഹായിച്ചപ്പോള്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുന്ന കാഴ്ച്ചക്കായിരുന്നു കാര്യവട്ടം സാക്ഷിയായത്. വിന്‍ഡീസിന് വേണ്ടി സിമ്മണ്‍സ് 45 പന്തില്‍ 67 റണ്‍സും എവിന്‍ ലൂയിസ് 35 പന്തില്‍ 40 റണ്‍സും ഹെറ്റ്മെയര്‍ 14 പന്തില്‍ നിന്നും 23 റണ്‍സും നിക്കോളാസ് പൂരാന്‍ 18 പന്തില്‍ 38 റണ്‍സും അടിച്ചെടുത്തു.

Related News