Loading ...

Home Gulf

കുടിക്കാനും വായു; ദിയം പുതു പരീക്ഷണത്തിന്

മസ്കത്ത്: ശ്വസിക്കാന്‍ മാത്രമല്ല ദാഹശമനത്തിനും വായു ഉപയോഗപ്പെടുത്താന്‍ സുല്‍ത്താനേറ്റ് ഒരുങ്ങുന്നു. രാജ്യത്തെ വിദൂര സമൂഹങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് അന്തരീക്ഷ വായുവില്‍നിന്ന് സാങ്കേതികവിദ്യ വഴി ശുദ്ധജലം ലഭ്യമാക്കുന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. പൊതു ജല അതോറിറ്റി വകുപ്പാണ് (ദിയം) വായുവിനെ വെള്ളത്തിെന്‍റ പുതിയ ഉറവിടമാക്കാനുള്ള സാങ്കേതികവിദ്യ പ്രയോഗക്ഷമമാക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. ശുദ്ധ ഉൗര്‍ജവും കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കി വിദൂര പ്രദേശങ്ങളിലേക്കുള്ള സുസ്ഥിര കുടിവെള്ള വിതരണത്തെ പിന്തുണക്കുന്നതിനായി അതോറിറ്റി പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിടുന്ന രണ്ടു പദ്ധതികളിലൊന്നാണ് അന്തരീക്ഷ വായു അടിസ്ഥാനമാക്കിയുള്ള ശുദ്ധജല ഉല്‍പാദനം. അന്തരീക്ഷ ജല ജനറേറ്ററുകള്‍ എന്ന് അറിയപ്പെടുന്ന 'വാട്ടര്‍ ഫ്രം എയര്‍' സംവിധാനങ്ങള്‍ വഴി കുറഞ്ഞ അളവില്‍ വായുവില്‍നിന്ന് ശുദ്ധമായ ജലം ഉല്‍പാദിപ്പിക്കാനാകുമെന്ന് ദിയം ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) അബ്ദുല്ല അല്‍ നഈമി പറഞ്ഞു. 'കുറഞ്ഞ ജല ആവശ്യവും വൈദ്യുതി ലഭ്യമല്ലാത്തതുമായ വിദൂര സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ സാങ്കേതികവിദ്യയെന്ന് ഒമാനില്‍ നടന്ന 'ജലം കാര്‍ഷികാവശ്യത്തിന്' ഫോറത്തില്‍ നടത്തിയ അവതരണത്തില്‍ അദ്ദേഹം പറഞ്ഞു.ജല ജനറേറ്ററുകള്‍ ഉപയോഗിച്ച്‌ ഈര്‍പ്പമുള്ള അന്തരീക്ഷ വായുവില്‍നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണിത്. വായുവിലുള്ള ജലബാഷ്പത്തെ ഘനീഭവിപ്പിച്ചാണ് ഇത് കൈവരിക്കുന്നത്. അത് പിന്നീട് ശുദ്ധീകരിച്ചാല്‍ കുടിക്കാന്‍ യോഗ്യമായ ശുദ്ധജലം ലഭിക്കും.സൂര്യന്‍ അല്ലെങ്കില്‍ കാറ്റ് പോലുള്ള പുനരുപയോഗ ഉൗര്‍ജസ്രോതസ്സുകളുമായി സംയോജിപ്പിക്കുമ്ബോള്‍, പരമ്ബരാഗത ജല ഉല്‍‌പാദന പ്രക്രിയകളുമായി ബന്ധപ്പെട്ട കാര്‍ബണ്‍ ആഘാതം കൂടാതെ ഈ സംവിധാനങ്ങള്‍ക്ക് മിതമായതും എന്നാല്‍ സുസ്ഥിരവുമായ ശുദ്ധജലം ഉല്‍പാദിപ്പിക്കാന്‍ കഴിയും.സുല്‍ത്താനേറ്റില്‍ പരീക്ഷിക്കാന്‍ ഡയാം പദ്ധതിയിടുന്ന മറ്റൊരു പദ്ധതി സൗരോര്‍ജത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ബണ്‍ ആഘാതമില്ലാതെ പൂര്‍ണമായും സുസ്ഥിര രീതിയില്‍ ശുദ്ധജലം ഉല്‍പാദിപ്പിക്കുന്നതിനുള്ള സുപ്രധാനവും നൂതനവുമായ സോളാര്‍ വാട്ടര്‍ ടെക്നോളജിയാണിത്.
കുറഞ്ഞ ഉൗര്‍ജോല്‍പാദനത്തിനായി സാങ്കേതിക വിദ്യകളുടെ വികാസത്തിനും അവയുടെ വിശ്വാസ്യത ഉറപ്പാക്കാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് അബ്ദുല്ല അല്‍ നഈമി അഭിപ്രായപ്പെട്ടു.

Related News