Loading ...

Home Kerala

പ്ലാസ്റ്റിക് നിരോധനം: നിരേ‍ാധനത്തില്‍ നിന്ന് മൂന്ന് വിഭാഗത്തെ ഒഴിവാക്കി; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയേ‍ാഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്. നിരേ‍ാധനത്തില്‍ നിന്ന് ആരേ‍ാഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി. 2020 ജനുവരി 1 മുതലാണ് നിരോധനം. നിരേ‍ാധിക്കുന്നവയ്ക്കു പകരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ഇതര വസ്തുക്കള്‍, ആരേ‍ാഗ്യ രംഗത്ത് ഉപയേ‍ാഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കു പുറമേ സംസ്കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്) ഉപയേ‍ാഗിച്ചുള്ള വസ്തുക്കളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ബവ്റിജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി എന്നിവര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചെടുക്കണം. വ്യവസായ പാര്‍ക്കുകളിലെ 5% ഭൂമി മാലിന്യസംസ്കരണത്തിനു നീക്കിവയ്ക്കണം. സംസ്കരണ സംവിധാനം ആരംഭിക്കാന്‍ സ്ഥലം നാമമാത്ര വിലയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Related News