Loading ...

Home International

കാര്‍ബണ്‍ ഡൈഓക്സൈഡ് തിന്നും ബാക്ടീരിയ

ലണ്ടന്‍: പരിസ്ഥിതി സംരക്ഷകര്‍ക്ക് സന്തോഷ വാര്‍ത്ത. ഹരിതഗൃഹവാതകത്തിെന്‍റ വ്യാപനത്തിന് കാരണമായ കാര്‍ബണ്‍ ഡൈഓക്സൈഡിനെ ഭക്ഷിക്കാന്‍ ശേഷിയുള്ള ബാക്ടീരിയയെ വികസിപ്പിച്ചെടുത്തു. ഇ. കോളി വിഭാഗത്തില്‍ പെട്ട ബാക്ടീരിയ കാര്‍ബണ്‍ ഡൈഓക്സൈഡിനെ ഭക്ഷിച്ച്‌ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ അന്തരീക്ഷത്തിലുള്ള കാണുന്ന കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിെന്‍റ അളവ് കുറച്ച്‌ സംതുലിതാവസ്ഥ പുനസൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ശാസ്ത്രലോകത്തെ വലിയ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ ബാക്ടീരിയ വഴി ജൈവ ഇന്ധനങ്ങള്‍ക്കായുള്ള കാര്‍ബണ്‍ തന്‍മാത്രകള്‍ നിര്‍മിക്കാമെന്നും ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാമെന്നുമാണ് ശാസ്ത്രലോകത്തിെന്‍റ കണക്കുകൂട്ടല്‍. ഇങ്ങനെ ഭൂമിയിലേക്ക് പുറംതള്ളുന്ന മാരകമായ വാതകങ്ങളുടെ അളവ് കുറക്കാം. ഹൃദയംമാറ്റിവെക്കുന്ന പോലെയാണീ പ്രക്രിയയെന്ന് ജര്‍മനിയിലെ ബയോകെമിസ്റ്റും സിന്തറ്റിക് ബയോളജിസ്റ്റുമായ തോബിയാസ് ഇര്‍ബ് പറയുന്നു. ഗവേഷണത്തില്‍ ഇദ്ദേഹം പങ്കാളിയായിരുന്നു. സെല്‍ എന്ന മാസികയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2016ലും സമാന രീതിയില്‍ ബാക്ടീരിയയെ വികസിപ്പിച്ചിരുന്നുവെങ്കിലും പഞ്ചസാരയിലുള്ള കാര്‍ബണിനെ ആഗിരണം ചെയ്യാനുള്ള കഴിവില്ലായിരുന്നു.

Related News