Loading ...

Home Gulf

കുറഞ്ഞ മലിനീകരണം: ഒമാന്‍ ഏഷ്യയില്‍ മൂന്നാമത്; പശ്ചിമേഷ്യയില്‍ ഒന്നാമത്

മസ്കത്ത്: മലിനീകരണം കുറവുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒമാന് മൂന്നാംസ്ഥാനം. അന്താരാഷ്ട്ര ഏജന്‍സിയായ നുംബിയോ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തെ കുറിച്ച പട്ടികയിലാണ് ഒമാന്‍ നേട്ടം കൊയ്തത്. പൊലൂഷന്‍ ഇന്‍ഡക്സ് 32.06 ഉള്ള സിംഗപ്പൂര്‍ ആണ് ഏഷ്യന്‍ മേഖലയില്‍ ഒന്നാമത്. 36.78 ഇന്‍ഡക്സ് ഉള്ള ജപ്പാന്‍ രണ്ടാമതും 37.80 ഉള്ള ഒമാന്‍ മൂന്നാമതുമാണ്. 52.99 ഉള്ള യു.എ.ഇ നാലാമതും 53.75 ഇന്‍ഡക്സ് ഉള്ള സൈപ്രസ് അഞ്ചാമതുമാണ്. ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ചുള്ള ഏറ്റവും വലിയ ഡേറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ. പശ്ചിമേഷ്യ അല്ലെങ്കില്‍ പടിഞ്ഞാറന്‍ ഏഷ്യ മേഖലയില്‍ ഒമാന്‍ ഒന്നാം സ്ഥാനത്താണ്. യു.എ.ഇ, സൈപ്രസ്, അര്‍മീനിയ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ജി.സി.സി രാജ്യങ്ങളില്‍ സൗദിക്കുപിന്നില്‍ കുവൈത്തും ബഹ്റൈനുമാണുള്ളത്. നഗരങ്ങളിലെ മൊത്തം മലിനീകരണത്തിെന്‍റ അളവുകോലാണ് പൊലൂഷന്‍ ഇന്‍ഡക്സ്. വായുമലിനീകരണമാണ് ഇതില്‍ പ്രധാനമായും കണക്കിലെടുക്കുന്നത്. ജലമലിനീകരണവും ലഭ്യതയുമാണ് അടുത്തതായി കണക്കാക്കുക. ജലമലിനീകരണം/ലഭ്യത, മാലിന്യ നിര്‍മാര്‍ജനം, മലിനീകരണവും വൃത്തിയില്ലായ്മയും, ശബ്ദദൃശ്യ മലിനീകരണം, പാര്‍ക്കുകളുടെ പച്ചപ്പിെന്‍റ നിലവാരം തുടങ്ങിയവയും കണക്കിലെടുക്കും. വായുമലിനീകരണത്തിെന്‍റ ഫലമായി വര്‍ഷംതോറും ലോകത്തില്‍ ഏഴുദശലക്ഷമാളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. പത്തില്‍ ഒമ്ബതു പേരും ഉയര്‍ന്നതോതില്‍ മാലിന്യമുള്ള വായുവാണ് ശ്വസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗരങ്ങളില്‍ രൂപപ്പെടുന്ന പുകമഞ്ഞുമുതല്‍ വീടുകളിലെ പുകവരെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ അളവിലാണ് ഭീഷണിയുയര്‍ത്തുന്നത്. വായുമലിനീകരണത്തിെന്‍റ ഫലമായി ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍, ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയവ ബാധിച്ചാണ് മരണങ്ങള്‍ സംഭവിക്കുന്നത്. കുറഞ്ഞ വരുമാനക്കാരും ഇടത്തരക്കാരുമാണ് വായുമലിനീകരണത്തിെന്‍റ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്നവരെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

Related News