Loading ...

Home Kerala

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞു

സുല്‍ത്താന്‍ ബത്തേരി:  പാമ്പു  കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററേയും സസ്പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടിയെടുത്ത്. സംഭവത്തില്‍ ഷജില്‍ എന്ന അധ്യാപകനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്നാണ് ഷെഹ്ലക്ക്  പാമ്പു കടിയേറ്റത്.  പാമ്പു കടിച്ചുവെന്ന് പറഞ്ഞിട്ടും അവശയായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികതര്‍ ശ്രമിച്ചില്ല. കുട്ടിയുടെ ഉപ്പ സ്‌കൂളിലെത്തിയാണ് കൂട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴെക്കും ഒരുപാട് വൈകിയിരുന്നു. ഷെഹ്ലയുടെ മരണത്തോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോളാണ് അവിടത്തെ അനാസ്ഥ കൂടുതല്‍ വ്യക്തമായത്. പൊട്ടിപൊളിഞ്ഞ ക്ലാസ് മുറികളില്‍ ഒട്ടും സുരക്ഷിതമില്ലാതെയാണ് കുട്ടികളെ ഇരുത്തിയിരുന്നത്. ക്ലാസില്‍ ചെരിപ്പിട്ടു കയറാനും അനുവദിച്ചിരുന്നില്ല. പരാതി പറയുന്ന കുട്ടികളെ തല്ലിയൊതുക്കുന്നതും ഇവിടെ പതിവാണെന്ന് പറയുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സാ വീഴ്ച് വരുത്തിയതിന് ഡോക്ടറെയും ഇന്നലെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ പരമദയനീയമാണെന്ന് വ്യക്തം. പലയിടത്തും തകര്‍ന്നു കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പാമ്ബ് വളര്‍ത്തല്‍ കേന്ദ്രങ്ങളാണ്. നഗരങ്ങളിലെ à´šà´¿à´² സ്‌കൂളുകളുടെ മുഖം മിനുക്കിയെങ്കിലും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണ്  . മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷഹ് à´² ഷെറിന് മരുന്ന് ലഭിച്ചില്ലെന്ന വസ്തുത സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ കോറിയിടുന്നതാണ്.




Related News