Loading ...

Home India

ഡല്‍ഹിയില്‍ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോര്‍ട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയില്‍ തിരുവനന്തപുരവും

ന്യൂഡല്‍ഹി : അന്തരീക്ഷവായുവിന്റെ അപകടകരമായ മലനീകരണം മൂലം ഡല്‍ഹിയിലെ ജനജീവിതം പരുങ്ങലിലാണ്, ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്ന നഗരം കൂടിയായി മാറിയിരിക്കുകയാണ് ഡല്‍ഹി. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനു വേണ്ടി ബ്യൂറോ ഓഫ് സ്റ്റാന്‍ഡേഡ് (ബിഐഎസ്) നടത്തിയ പഠനത്തലാണ് പൈപ്പുവെള്ളം മോശമായ നഗരങ്ങളില്‍ ഡല്‍ഹി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ 21 പ്രധാന തലസ്ഥാന നഗരങ്ങളിലെ പൈപ്പ് വെള്ളം വിധേയമാക്കികൊണ്ടുള്ളതായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ പഠനം. പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നഗരങ്ങളില്‍ വച്ച്‌ ഏറ്റവും അഴുക്ക് കുറഞ്ഞ വെള്ളം മുംബൈയിലാണുള്ളത്. അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങളുടെ കാര്യത്തില്‍, പരിശോധന നടത്തിയ മുഴുവന്‍ സാംപിളുകളും പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്. കൊല്‍ക്കത്ത, ചെന്നൈ, ജയ്പുര്‍, ലക്നൗ തുടങ്ങിയവയ്‌ക്കൊപ്പം തിരുവനന്തപുരവും ഉള്‍പ്പെടുന്നതാണ് 13 നഗരങ്ങളുടെ പട്ടിക. കുടിവെള്ളവുമായി ബന്ധപ്പെട്ട ബിഐഎസിന്റെ 10500 : 2012 എന്ന മാര്‍ഗരേഖയാണു പഠനത്തിനായി ഉപയോഗിച്ചത്. 2024 നുള്ളില്‍ രാജ്യത്തെ എല്ലാ വീടുകളിലും ഉപയോഗ യോഗ്യമായ വെള്ളമെത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ആരംഭിച്ച ജല്‍ ജീവന്‍ മിഷന്റെ ഭാഗമായാണു വെ‌ള്ളം പഠനവിധേയമാക്കിയത്. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ മുതല്‍ മുടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരമേഖലയിലും മോശം വെള്ളമാണു ലഭിക്കുന്നതെന്നതിനു തെളിവാണു ബിഐഎസിന്റെ പഠനം.

Related News