Loading ...

Home National

ഇന്ത്യയിലെ റോഡുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണി; ഒരു ദിവസം അപകടത്തില്‍ മരിക്കുന്നത് 62 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍ ദിനം പ്രതി കൂടിവരുമ്ബോള്‍ ഭീഷണിയാകുന്നത് കാല്‍നട യാത്രക്കാര്‍ക്കാണ്. രാജ്യത്ത് ഓരോ വര്‍ഷവും അപകടത്തില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ റോഡ് അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 84% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഒരു ദിവസം അപകടത്തില്‍ മരിച്ച മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം 34 ആയിരുന്നുവെങ്കില്‍ 2018ല്‍ അത് 62 ആയി വര്‍ധിച്ചു. 2014ല്‍ 12,330 കാല്‍നട യാത്രക്കാരാണ് മരിച്ചതെങ്കില്‍ 2015ല്‍ 13,894 പേരും 2016ല്‍ 15,746 പേരും 2017ല്‍ 20,457 പേരും 2018ല്‍ 22,656 പേരുമായി. റോഡുകളുടെ പ്ലാനിംഗലും ഗതാഗത പരിഷ്‌കരണത്തിലും കാല്‍നട യാത്രക്കാരുടെ മുന്‍ഗണന അവകാശത്തെ കുറിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടത്ര ബോധ്യമില്ലാത്തതോ അവഗണിക്കുന്നതോ ആവാം ഇത്തരം അപകടങ്ങള്‍ പെരുകാന്‍ കാരണം. രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 15 ശതമാനവും കാല്‍നട യാത്രക്കാരും 2.4 ശതമാനം സൈക്കിള്‍ യാത്രികരുമാണ്. 34% മരണനിരക്കും ബൈക്ക് അപകടങ്ങളിലാണ്. 2018ലെ റോഡ് അപകടങ്ങളുടെ കണക്ക് പ്രകാരം ഏറ്റവുമധികം കാല്‍നട യാത്രക്കാര്‍ മരിച്ചത് പശ്ചിമ ബംഗാളിലാണ്. 2,618 പേരാണ് പശ്ചിമ ബംഗാളില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ 2515പേരും ആന്ധ്രാപ്രദേശില്‍ 1569 പേരും ഡല്‍ഹിയില്‍ 420 പേരുമാണ് 2018 ല്‍ മരിച്ചത്. നഗരങ്ങളിലെ ഫുഡ്പാത്തുകളിലെ കൈയേറ്റങ്ങള്‍ തിരക്കേറിയ റോഡുകളിലേക്ക് ഇറങ്ങിനടക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലപ്പോഴും മുനിസിപ്പല്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

Related News