Loading ...

Home Business

രാജ്യത്തെ ജനങ്ങളുടെ പക്കല്‍ ചെലവഴിക്കാന്‍ പണമില്ല; നാലു പതിറ്റാണ്ടിനിടെ ആദ്യം

ന്യൂഡല്‍ഹി: 1972-73 നു ശേഷം ആദ്യമായി ഇന്ത്യന്‍ ജനതയുടെ ക്രയശേഷി 2017-18 ല്‍ താഴോട്ടുപോയതായി കണക്കുകള്‍. സര്‍ക്കാര്‍ മാസങ്ങളോളം മറച്ചുവച്ച കണക്കുകളാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്‌ഒ) നടത്തിയ നിര്‍ണായക സൂചകങ്ങള്‍: ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോഗ ചെലവ്' എന്ന സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്. ഗവണ്‍മെന്‍റ് ഈ റിപ്പോര്‍ട്ട് ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ആളോഹരി പ്രതിമാസ ചെലവ് 2011-12 ലെ 1501 രൂപയില്‍നിന്ന് 2017-18 ല്‍ 1446 രൂപയായി. കുറവ് 3.7 ശതമാനം. (2009-10 ലെ സ്ഥിരവിലയിലാണു രണ്ടു കണക്കും). ഇക്കാലയളവില്‍ ഗ്രാമീണര്‍ ചെലവാക്കുന്ന തുക 8.8 ശതമാനം കുറഞ്ഞു. നഗരവാസികളുടേത് രണ്ടു ശതമാനവും. ഗ്രാമീണര്‍ ഭക്ഷണത്തിനു ചെലവാക്കുന്ന തുക 10 ശതമാനം കുറഞ്ഞു. നഗരങ്ങളില്‍ നാമമാത്രമായി വര്‍ധിച്ചു. 2011-12 ല്‍ ഗ്രാമീണര്‍ പ്രതിമാസം 643 രൂപ ഭക്ഷണത്തിനു ചെലവാക്കിയത് 2017-18 ല്‍ 580 രൂപയായി കുറഞ്ഞു. നഗരങ്ങളില്‍ 943 രൂപയില്‍നിന്ന് 946 രൂപയായി. ഗ്രാമീണരുടെ ഭക്ഷ്യേതര ചെലവ് 7.6 ശതമാനം കുറഞ്ഞു. നഗരങ്ങളില്‍ 3.8 ശതമാനം കൂടി എന്നിവയാണു സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.

Related News