Loading ...

Home Gulf

ഉപരോധം: മനുഷ്യാവകാശ സമിതി പുതിയ റിേപ്പാര്‍ട്ട് തയാറാക്കുന്നു

ദോഹ: ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചതടക്കമുള്ള അയല്‍രാജ്യത്തിെന്‍റ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ പുറത്തുവിടുമെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സുമൈഖ് അല്‍ മര്‍രി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം അയല്‍രാജ്യം ലംഘിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തറിലെ ജനങ്ങള്‍ക്കെതിരായ കടുത്ത വംശീയവിവേചനത്തിന് അയല്‍രാജ്യം കൃത്യമായ നഷ്ടപരിഹാരം നല്‍കണം. ഖത്തറിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ വംശീയവിവേചനത്തിെന്‍റ യഥാര്‍ഥ ചിത്രം റിപ്പോര്‍ട്ടില്‍ പുറത്തുവിടുമെന്നും ഡോ. അലി അല്‍ മര്‍രി വ്യക്തമാക്കി.ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനത്ത് നടന്ന ഹിയറിങ്ങിലാണ് അദ്ദേഹം അയല്‍രാജ്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.യൂറോപ്യന്‍ പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇത്തരമൊരു ഹിയറിങ് നടക്കുന്നത്. മനുഷ്യാവകാശ ഉപസമിതിയുടെയും ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഉപരോധം വിഷയമാക്കി സംസാരിച്ചത്.ദേശീയ മനുഷ്യാവകാശ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും സമിതിയും യൂറോപ്യന്‍ പാര്‍ലമെന്‍റും തമ്മിലുള്ള കരാര്‍ പുതുക്കിയതിലും യൂറോപ്യന്‍ പാര്‍ലമെന്‍റ് മനുഷ്യാവകാശ ഉപസമിതി ചെയര്‍പേഴ്സന്‍ മരിയ അറീനക്ക് അദ്ദേഹം നന്ദി അറിയിച്ചു.ഖത്തറിനെതിരായ അന്യായ ഉപരോധത്തിെന്‍റ അനന്തരഫലങ്ങളും നിരന്തര നിയമലംഘനങ്ങളും അദ്ദേഹം വിവരിച്ചു. അടുത്ത വര്‍ഷം പുറത്തുവിടുന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകും.വംശീയവിവേചനത്തിെന്‍റ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അയല്‍രാജ്യത്തിനുമേല്‍ സമ്മര്‍ദം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.ഖത്തറിനും ഖത്തര്‍ ജനതക്കുമെതിരായി തുടരുന്ന വംശീയവിവേചനമടക്കമുള്ള നിയമലംഘനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്‍റ് രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.ഉപരോധം പിന്‍വലിക്കാനും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനും ഉപരോധരാജ്യങ്ങള്‍ക്കുമേല്‍ യൂറോപ്യന്‍ സര്‍ക്കാറുകളെ സമ്മര്‍ദം ചെലുത്താന്‍ പാര്‍ലമെന്‍റ് രംഗത്തുവരണമെന്ന് ആവശ്യപ്പെട്ട ഡോ. അലി അല്‍ മര്‍രി, തങ്ങളുടെ ജനങ്ങള്‍ക്കെതിരായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും മതിയായ നഷ്ടപരിഹാരം ഈടാക്കുന്നതിനുമായി മനുഷ്യാവകാശ സമിതി ശ്രമം തുടരുമെന്നും വ്യക്തമാക്കി.ഖത്തറിലെ മനുഷ്യാവകാശ മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും വികാസങ്ങളും തൊഴില്‍നിയമത്തിലെ മാറ്റങ്ങളും അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കു മുന്നില്‍ വിവരിച്ചു.

Related News