Loading ...

Home Business

രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആദായനികുതി റിട്ടേണുകള്‍ നല്‍കേണ്ടതുണ്ടോ?

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു കൊമേഴ്സ്യല്‍ ഇടപാടുകള്‍ നടത്തുന്നതിനും അതുവഴി ലാഭം ഉണ്ടാക്കുന്നതിനും വിലക്കുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് വരുമാനം ഇല്ല എന്ന് ചിന്തിക്കരുത്. ഇവര്‍ക്കു കന്പനികളുടെയും വ്യക്തികളുടെയും പക്കല്‍നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനും സ്ഥലവും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനും അവയില്‍നിന്നു വാടക ലഭിക്കുന്നതിനും ഉള്ള അധികാരവും അനുവാദവും ഉണ്ട്. അംഗത്വഫീസും കൂപ്പണ്‍ വില്പനയും അനുവദനീയമായ വരുമാനമാര്‍ഗങ്ങള്‍ ആണ്.എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു വാടകയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനും മൂലധനനേട്ടത്തിനും സംഭാവനകള്‍ക്കും പലിശയ്ക്കും എല്ലാം നികുതി നിയമം 13 എ അനുസരിച്ച്‌ നികുതിയില്‍നിന്ന് ഒഴിവുണ്ട്.നികുതിയില്‍നിന്നു ഒഴിവ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍

1) ജനപ്രാതിനിധ്യ നിയമം 29 എ അനുസരിച്ച്‌ രജിസ്ട്രേഷന്‍ എടുത്തിരിക്കണം.

2) വരുമാനം കൃത്യമായി മനസിലാക്കുന്നതിന് ആവശ്യമായ കണക്ക് ബുക്കുകള്‍ സൂക്ഷിക്കണം.

3) 20000 രൂപയില്‍ കൂടുതല്‍ പണമായി സംഭാവന നല്‍കുന്നവരുടെ പേരും അഡ്രസും ചേര്‍ത്ത് രജിസ്റ്ററുകള്‍ സൂക്ഷിക്കണം. എന്നാല്‍ ഇലക്‌ടറല്‍ ബോണ്ട് ആണ് ലഭിക്കുന്നതെങ്കില്‍ പേരും അഡ്രസും സൂക്ഷിക്കേണ്ടതില്ല.

4) കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഓഡിറ്റ് ചെയ്തിരിക്കണം.

5)2000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ കാഷായി വാങ്ങരുത്. ഇങ്ങനെയുള്ള സംഭാവനകള്‍ ചെക്കായോ ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് മാര്‍ഗത്തിലൂടെയോ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.

6) റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിര്‍ദിഷ്ട തീയതിക്കു മുന്പുതന്നെ 20,000 രൂപയില്‍ കൂടുതലുള്ള തുകയ്ക്കുള്ള സംഭാവനകള്‍ നല്‍കിയവരുടെ പേരും അഡ്രസും ഇലക്‌ഷന്‍ കമ്മീഷനില്‍ നല്‍കിയിരിക്കണം.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യണമോ?

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവുണ്ടെങ്കിലും റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. മൊത്ത വരുമാനം 13 എയിലെ കിഴിവിനു മുന്പ് നിലവില്‍ 2,50,000 ല്‍ കൂടുതല്‍ ആണെങ്കില്‍ റിട്ടേണുകള്‍ നല്‍കണം. രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ആണ് ആദായനികുതി റിട്ടേണില്‍ ഒപ്പിടേണ്ടത്. റിട്ടേണിനൊപ്പം 20000 രൂപയില്‍ കൂടുതല്‍ നല്‍കിയിട്ടുള്ളവരുടെ പേരും അഡ്രസും ഉള്‍പ്പെടുന്ന ലിസ്റ്റ് സമര്‍പ്പിക്കണം. റിട്ടേണുകള്‍ ഐടിആര്‍7 ല്‍ ആണ് സമര്‍പ്പിക്കേണ്ടത്.

Related News