Loading ...

Home Education

കീം 2020: തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക്

കേരളത്തിലെ 2020-ലെ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ തീയതി പ്രവേശന പരീക്ഷാകമ്മിഷണര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. ആദ്യ ദിവസം ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി പേപ്പറാണ്. രണ്ടാം ദിവസം മാത്തമാറ്റിക്സ് പേപ്പര്‍. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, പ്രോസ്‌പെക്ടസ്‌ വരുമ്ബോള്‍ മാത്രമേ വ്യക്തമാകൂ. അതിനാല്‍ നിലവിലെ വ്യവസ്ഥകള്‍ മനസ്സിലാക്കിയുള്ള തയ്യാറെടുപ്പുകള്‍ നടത്താനേ ഇപ്പോള്‍ കഴിയൂ. പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷാ രീതിയാണ് നിലവിലുള്ളത്.

പരീക്ഷാ ഘടന

രണ്ടു പേപ്പറിലും 120 വീതം ഓബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലെ ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി പേപ്പറില്‍ ഫിസിക്സില്‍ നിന്ന് 72-ഉം കെമിസ്ട്രിയില്‍ നിന്ന് 48-ഉം ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്സില്‍നിന്ന് 120 ചോദ്യങ്ങള്‍. ഏതെങ്കിലും പ്രത്യേക ബോര്‍ഡിന്റെ സിലബസ് അടിസ്ഥാനമാക്കി മാത്രം ആയിരിക്കില്ല ചോദ്യങ്ങള്‍. വിവിധ പ്ലസ്ടു സിലബസുകള്‍ അടിസ്ഥാനമാക്കി, പ്രവേശന പരീക്ഷയ്ക്കായി തയ്യാറാക്കിയ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെ സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. സിലബസ് പ്രോസ്പെക്ടസില്‍ ഉണ്ടാകും. 2019-ലെ പ്രോസ്പെക്ടസ് http://www.cee-kerala.org-ല്‍ ലഭിക്കും.

ചോദ്യങ്ങള്‍

ഓരോ ചോദ്യത്തിനു നേരെയും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. അവയില്‍ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് നീല/കറുപ്പ് മഷിയുള്ള ബോള്‍പോയന്റ് പേന കൊണ്ട് നിര്‍ദേശിച്ചിട്ടുള്ള രീതിയില്‍ ഓപ്റ്റിക്കല്‍ മാര്‍ക്ക്റെസ്‌പോണ്‍സ്‌(ഒ.എം.ആര്‍.) ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഉത്തരത്തിനു നേരെയുള്ള അക്ഷരം (A/B/C/D/E) ഉള്‍ക്കൊള്ളുന്ന വൃത്തം, ഉത്തരക്കടലാസില്‍ ആ ചോദ്യ നമ്ബറിനു നേരെയുള്ളത് പൂര്‍ണമായും 'ഡാര്‍ക്കന്‍' ചെയ്ത്‌, ഉത്തരംരേഖപ്പെടുത്തണം.

മാര്‍ക്ക്

ഓരോ ശരിയുത്തരത്തിനും നാലുമാര്‍ക്ക് വെച്ച്‌ കിട്ടും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാല്‍ ഒരു മാര്‍ക്കുെവച്ച്‌ നഷ്ടപ്പെടും. അപ്പോള്‍, ഒരു പേപ്പറില്‍ ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 480 ആയിരിക്കും. രണ്ടു പേപ്പറിലും കൂടി ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 960. എന്നാല്‍, പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാന്‍ ഓരോ പേപ്പറിലും പത്തു മാര്‍ക്ക് വീതം നേടണം. ഇപ്രകാരം മാര്‍ക്കു നേടുന്നവരെ മാത്രമേ എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കാന്‍ പരിഗണിക്കൂ. എന്നാല്‍, പട്ടിക വിഭാഗക്കാര്‍ക്ക് ഈ മാര്‍ക്ക് വ്യവസ്ഥയില്ല. അവര്‍, ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തിയിരിക്കണം.

റാങ്ക് പട്ടിക

യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുമുമ്ബ് യഥാസമയം പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ 50 ശതമാനം വെയ്റ്റേജ് പ്രവേശന പരീക്ഷയിലെ മൊത്തം മാര്‍ക്കിനാണ്. പ്രവേശന പരീക്ഷയില്‍ യോഗ്യത ലഭിക്കുന്നവര്‍ക്ക് 960-ല്‍ ലഭിക്കുന്ന മാര്‍ക്ക് 300-ല്‍ മാറ്റി കണക്കാക്കും. യോഗ്യതാ പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങള്‍ക്ക് ഓരോന്നിനും പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് (100-ല്‍ ഉള്ളത്) ആദ്യം പരിഗണിക്കും. അത്, പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം ഏകീകരിക്കും (വിവിധ ബോര്‍ഡുകളില്‍ പരീക്ഷ എഴുതുന്നവരുടെ, ഓരോ വിഷയത്തിലെയും മാര്‍ക്ക്, താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് മാര്‍ക്ക് ഏകീകരണം. അതിനായി ഓരോ ബോര്‍ഡിലും പരീക്ഷ എഴുതിയവരുടെ ഓരോ വിഷയത്തിലെയും മാര്‍ക്കുമായി ബന്ധപ്പെട്ട ചില മൂല്യങ്ങള്‍ പരിഗണിക്കും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഓരോ വിഷയത്തിലും വിദ്യാര്‍ഥികള്‍ക്ക്‌ ലഭിച്ച മാര്‍ക്കിന്റെ ശരാശരി, വ്യതിയാനം; അപേക്ഷാര്‍ഥി പരീക്ഷ എഴുതിയ വര്‍ഷത്തെ ഈ മൂല്യങ്ങള്‍ എന്നിവ). മൂന്നു വിഷയങ്ങളുടെയും ഏകീകരിച്ച മൊത്തം മാര്‍ക്ക് 300-ല്‍ കണക്കാക്കിയതിന് റാങ്ക് നിര്‍ണയത്തില്‍ 50 ശതമാനം വെയ്‌റ്റേജാണ് നല്‍കുക. അങ്ങനെ, 600-ല്‍ ലഭിക്കുന്ന മൊത്തം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.

ബി.ഫാം. പ്രവേശനം

കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പര്‍ (ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി) നിലവില്‍ ബി.ഫാം. പ്രവേശനത്തിനുള്ള പരീക്ഷ കൂടിയാണ്. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളേജില്‍ പ്രവേശനത്തിനായി ചെല്ലുമ്ബോള്‍ പ്രോസ്പെക്ടസ് പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത തൃപ്തിപ്പെടുത്തണം.
ഇതൊക്കെ നിലവിലെ വ്യവസ്ഥകളാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. അന്തിമ വ്യവസ്ഥകള്‍, പ്രോസ്പെക്ടസ് പ്രസിദ്ധപ്പെടുത്തുമ്ബോള്‍ മാത്രമേ അറിയാന്‍ കഴിയൂ. അത് വായിച്ച്‌ മാറ്റങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകണം.

പ്രവേശന, യോഗ്യതാ പരീക്ഷകള്‍
രണ്ടു വര്‍ഷത്തെ അധ്വാനമാണ് ഏപ്രിലിലെ പരീക്ഷയോടെ പൂര്‍ത്തിയാവുക. മികച്ച റാങ്കു നേടിയാല്‍ മാത്രമേ താത്‌പര്യമുള്ള ബ്രാഞ്ചിലും മികച്ച കോളേജിലും പ്രവേശനം കിട്ടൂ. അതിന് പ്രവേശനപരീക്ഷയില്‍ മാത്രം മുന്നിലെത്തിയാല്‍ പോരാ. കാരണം എന്‍ജിനിയറിങ് റാങ്ക് നിര്‍ണയത്തില്‍ പകുതി പരിഗണന (50 ശതമാനം) മാത്രമേ പ്രവേശന പരീക്ഷയിലെ മാര്‍ക്കിനുള്ളൂ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയിലെ ഏകീകരിച്ച മാര്‍ക്കിനാണ് പകുതി പരിഗണന. (കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ബയോടെക്നോളജി/ബയോളജി എന്നിവയിലൊന്ന് പരിഗണിക്കും)



Related News