Loading ...

Home Gulf

റോഡ്‌ മുറിച്ചുകടക്കുന്നവരെ പരിഗണിച്ചില്ലെങ്കില്‍ പിടിവീഴും

അജ്മാന്‍: അനുവദനീയ സ്ഥലങ്ങളില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ നില്‍ക്കുന്ന കാല്‍നടക്കാരെ പരിഗണിക്കാതെ കണ്ണുംപൂട്ടി കുതിച്ചുപായുന്നവരെ അജ്മാന്‍ പൊലീസ് ഇനി വിടില്ല. തിരക്കേറിയ റോഡുകളില്‍ സിഗ്നല്‍ സ്ഥാപിച്ചിട്ടും സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും പരിഗണിക്കാത്ത വാഹനങ്ങള്‍ കാമറയില്‍ കുടുങ്ങും. പിന്നെ പിഴയും മാപ്പുമായി നടക്കേണ്ടിവരും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി റോഡ്‌ മുറിച്ചുകടക്കുന്നവരെ പിടികൂടാന്‍ നടപടി കര്‍ശനമാക്കിയതിനൊപ്പമാണ് നിയമവിധേയമായി റോഡ് ക്രോസ് ചെയ്യാന്‍ നഗരത്തില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയത്. രാത്രിയില്‍ അബദ്ധത്തില്‍പോലും റോഡ്‌ മുറിച്ചുകടക്കാതിരിക്കാന്‍ പാതയോരത്തെ ഇഷ്ടികകളില്‍പോലും അടയാളവും കാമറയും സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായി റോഡ്‌ മുറിച്ചുകടക്കുന്നവരില്‍ നിന്ന് വാറ്റടക്കം 420 ദിര്‍ഹം പിഴയും ഈടാക്കുന്നുണ്ട്. അതിനാല്‍ പിഴ പേടിച്ച്‌ ആളുകള്‍ നഗരസഭ സ്ഥാപിച്ച ക്രോസിലൂടെയാണ് മുറിച്ചുകടക്കുന്നതെങ്കിലും വാഹനമോടിക്കുന്നവരുടെ അശ്രദ്ധ അപകടത്തിന് കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കി കാല്‍നടക്കാരെയും വാഹനയാത്രികരെയും സുരക്ഷിതരാക്കാനാണ് പുതിയ സംവിധാനങ്ങള്‍.

Related News