Loading ...

Home Gulf

ഐക്യരാഷ്ട്രസഭ ഫണ്ടിലേക്ക് സംഭാവന: അറബ് രാജ്യങ്ങളില്‍ ഒന്നാമത് ഖത്തര്‍

ദോഹ: ഐക്യരാഷ്ട്രസഭയുടെ മള്‍ട്ടി പാര്‍ട്ണര്‍ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഖത്തര്‍ അറബ് രാജ്യങ്ങളില്‍ ഒന്നാമത്. ലോകതലത്തില്‍ ആറാംസ്ഥാനവുമുണ്ട്. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്രസഭ ദിനാചരണത്തിനോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുെടയും അനുബന്ധ സ്ഥാപനങ്ങളുെടയും എല്ലാ സഹായ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്ബത്തികമായി സഹായം നല്‍കുന്നുണ്ട്. ഇതു കൂടുതല്‍ ശക്തമായി തുടരും. വിദ്യാഭ്യാസം, സാംസ്കാരികം, ശാസ്ത്രം എന്നിവക്കായുള്ള ഖത്തര്‍ നാഷനല്‍ കമീഷെന്‍റ നേതൃത്വത്തില്‍ ഡിേപ്ലാമാറ്റിക് ക്ലബിലാണ് പരിപാടി നടന്നത്. സാമ്ബത്തിക സഹായത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഖത്തറും ഐക്യരാഷ്ട്ര സഭയും തമ്മിെല ബന്ധം. ഐക്യരാഷ്ട്ര സഭയുെട നിരവധി അനുബന്ധ സ്ഥാപനങ്ങളുെട ഓഫിസുകള്‍ ദോഹയില്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. സഭയുമായി ബന്ധെപ്പട്ട് നടക്കുന്ന എല്ലാ യോഗങ്ങളിലും പരിപാടികളിലും ഖത്തര്‍ എപ്പോഴും പങ്കെടുക്കാറുമുണ്ട്. ഖത്തറിലെയും പുറത്തുള്ളവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഖത്തര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനായി ഐക്യരാഷ്ട്ര സഭയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിെന്‍റ ഹ്യുമാനിേറ്ററിയന്‍ ദൂതന്‍ ഡോ.അഹ്മദ് അല്‍ മുറൈഖി യോഗത്തില്‍ പങ്കെടുത്തു. ദോഹയിലെ യുനെസ്കോ ഓഫിസിെന്‍റ ഡയറക്ടറാണ് അദ്ദേഹം. 1971ല്‍ ഖത്തര്‍ ഐക്യരാഷ്ട്ര സഭയില്‍ ചേര്‍ന്നതുമുതല്‍ ഇരുകൂട്ടരും തമ്മില്‍ മികച്ച ബന്ധമാണ് നിലനിര്‍ത്തിപ്പോരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വര്‍ഷംതന്നെ ന്യൂയോര്‍ക്കിലെ സഭയില്‍ ഖത്തറിെന്‍റ സ്ഥിരംപ്രതിനിധി സംഘവും ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം, കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറെ മികച്ചതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

Related News